പശ്ചിമേഷ്യൻ പ്രതിസന്ധി: അന്താരാഷ്ട്ര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്കുതിച്ചുയര്‍ന്ന് ആഗോള ഡിജിറ്റല്‍ ഇടപാടുകള്‍; മൊബൈല്‍ പണമിടപാടുകള്‍ 2 ട്രില്യണ്‍ ഡോളര്‍ കടന്നുവിഴിഞ്ഞത്ത് തടഞ്ഞ വിദേശ കപ്പലിന് ഇന്ധനം നിറച്ചു നൽകി കേരളാ മാരിടൈം ബോർഡ്പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്

പെട്രോൾ വിലയിൽ അമേരിക്കയെയും ചൈനയെയും കടത്തിവെട്ടി ഇന്ത്യ

ന്യൂഡൽഹി: അമേരിക്ക, റഷ്യ, ജപ്പാൻ എന്നീ വികസിത രാഷ്ട്രങ്ങളേക്കാൾ പെട്രോൾ വില ഇന്ത്യയിൽ കൂടുതലെന്ന് പഠനം. അയൽരാജ്യങ്ങളായ ചൈന, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ധനവില കുറവാണ്. അതേ സമയം യു.കെയിലും ജർമനിയിലും ഹോങ്കോങിലും ഇന്ധനം നിറക്കാൻ നാട്ടിലേക്കാൾ ചെലവേറും. ബാങ്ക് ഓഫ് ബറോഡ തയാറാക്കിയ സാമ്പത്തിക ഗവേഷണ റിപ്പോട്ടിലാണ് ഈ കണ്ടെത്തലുകൾ. ഓസ്ട്രേലിയ, ദക്ഷിണകൊറിയ, തുർക്കി എന്നീ രാജ്യങ്ങളിൽ ഇന്ത്യയിലേതിന് സമാനമായ വിലനിലവാരമാണ്. പെട്രോൾ വില അടിസ്ഥാനമാക്കിയുള്ള 106 രാജ്യങ്ങളുടെ ആഗോള റാങ്കിങ് പ്രകാരം ഇന്ത്യയുടെ സ്ഥാനം 42 ആണ്. ലിറ്ററിന് 1.22 ഡോളറാണ് പെട്രോൾ വിലയുടെ ആഗോള ശരാശരി. ഇന്ത്യയിലത് 1.35 ഡോളറാണെന്നും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ആഗോള അസംസ്കൃത എണ്ണവില കൂടുന്നതാണ് ഇന്ത്യയിൽ ഇന്ധനവില വർധിക്കാനുള്ള പ്രധാന കാരണം. കൂടാതെ ഡോളറിനെതിരെ രൂപ ശോഷിക്കുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവുയർത്തുന്നു. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില കൈവിട്ട നിലയില്ലെങ്കിലും ആളോഹരി വരുമാനവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ഉയർന്ന നിലവാരത്തിലാണെന്ന് റിപ്പോട്ട് സൂചിപ്പിക്കുന്നു.

X
Top