എല്‍പിജിക്ക് കേന്ദ്രസർക്കാർ വില കൂട്ടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്എടിഎഫില്‍ എഥനോള്‍ കലര്‍ത്താന്‍ പദ്ധതിയില്ലെന്ന് കേന്ദ്രംസെപ്റ്റംബർ വരെയുള്ള എൽഎൻജി വിതരണം ഉറപ്പാക്കി ഇന്ത്യരാജ്യത്തെ ഇന്ധന ഗുണനിലവാരത്തില്‍ പ്രശ്‌നങ്ങളില്ലെന്ന് പെട്രോളിയം മന്ത്രാലയംഇന്ത്യൻ ഇരുമ്പ് പൈപ്പുകൾക്ക് അധിക നികുതി ഏർപ്പെടുത്തി സൗദി അറേബ്യ

ഇന്ത്യ ഹരിത ഐപിഒകളുടെ കേന്ദ്രമായി മാറുന്നു

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ബലത്തില്‍ ഗ്രീന്‍ എനര്‍ജി ഐപിഒകള്‍ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പുനരുജ്ജീവിക്കപ്പെട്ടു.

വിക്രം സോളാറില്‍ തുടങ്ങി ഒരു ഡസനിലധികം ഹരിത ഊര്‍ജ്ജകമ്പനികളാണ് നടപ്പ് വര്‍ഷത്തില്‍ പൊതുവിപണിയില്‍ പ്രവേശിക്കുന്നത്. ഈ കമ്പനികള്‍ ഒത്തുചേര്‍ന്ന് 4 ബില്യണ്‍ ഡോളറിലധികം സമാഹരിക്കും.

2024 ല്‍ 2.4 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ച സ്ഥാനത്താണിത്.  വിക്രം സോളാറിന് പുറമെ ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി, ഫുജിയാമ പവര്‍ സിസ്റ്റംസ്, ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് എന്നീ കമ്പനികളുടേതാണ്‌ മറ്റ് പ്രധാന ഐപിഒകള്‍.

കൊടക് മഹീന്ദ്ര കാപിറ്റല്‍ പറയുന്നതനുസരിച്ച് ഗ്രീന്‍ എനര്‍ജി കമ്പനികള്‍ 30 ബില്യണ്‍ ഡോളറാണ് അടുത്തവര്‍ഷം പ്രാഥമിക വിപണിയില്‍ നിന്നും നേടുക.

X
Top