ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

ഇന്ത്യ ഹരിത ഐപിഒകളുടെ കേന്ദ്രമായി മാറുന്നു

മുംബൈ: കേന്ദ്ര സര്‍ക്കാറിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളുടെ ബലത്തില്‍ ഗ്രീന്‍ എനര്‍ജി ഐപിഒകള്‍ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) പുനരുജ്ജീവിക്കപ്പെട്ടു.

വിക്രം സോളാറില്‍ തുടങ്ങി ഒരു ഡസനിലധികം ഹരിത ഊര്‍ജ്ജകമ്പനികളാണ് നടപ്പ് വര്‍ഷത്തില്‍ പൊതുവിപണിയില്‍ പ്രവേശിക്കുന്നത്. ഈ കമ്പനികള്‍ ഒത്തുചേര്‍ന്ന് 4 ബില്യണ്‍ ഡോളറിലധികം സമാഹരിക്കും.

2024 ല്‍ 2.4 ബില്യണ്‍ ഡോളര്‍ സ്വരൂപിച്ച സ്ഥാനത്താണിത്.  വിക്രം സോളാറിന് പുറമെ ക്ലീന്‍ മാക്‌സ് എന്‍വിറോ എനര്‍ജി, ഫുജിയാമ പവര്‍ സിസ്റ്റംസ്, ഹീറോ ഫ്യൂച്വര്‍ എനര്‍ജീസ് എന്നീ കമ്പനികളുടേതാണ്‌ മറ്റ് പ്രധാന ഐപിഒകള്‍.

കൊടക് മഹീന്ദ്ര കാപിറ്റല്‍ പറയുന്നതനുസരിച്ച് ഗ്രീന്‍ എനര്‍ജി കമ്പനികള്‍ 30 ബില്യണ്‍ ഡോളറാണ് അടുത്തവര്‍ഷം പ്രാഥമിക വിപണിയില്‍ നിന്നും നേടുക.

X
Top