നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

ആലപ്പുഴ ഹൗസ് ബോട്ട് യാത്രകള്‍ക്ക് 25% വരെ ചിലവേറും

പുരവഞ്ചി മേഖലയില് തൊഴിലാളികളുടെ ശമ്പളം വര്ധിപ്പിച്ചതിനു പിന്നാലെ നിരക്കുയര്ത്തി ഉടമകള്. 25 ശതമാനം വരെ നിരക്കുവര്ധന അനിവാര്യമാണെന്ന് ഉടമകള് പറയുന്നു.

ശരാശരി 20-25 ശതമാനം കൂടുതല് തുക നല്കിയാല് മാത്രമേ ഇനി പുരവഞ്ചി സഞ്ചാരം സാധ്യമാകൂ. നിരക്കുവര്ധന സാധാരണക്കാരായ വിനോദസഞ്ചാരികള്ക്ക് ഇരുട്ടടിയാകും.

തൊഴിലാളികള്ക്കു ശമ്പളം വര്ധിപ്പിച്ചു നല്കിയതിന്റെ ആഘാതം ഏല്ക്കുന്നത് സഞ്ചാരികള്ക്കാണെന്നു മാത്രം. ഒരു മുറിയുള്ള പുരവഞ്ചികളുള്ള ഇടത്തരക്കാരായ ഉടമകള് മേഖലയില് നിലനില്ക്കാന് ഏറെപ്രയാസപ്പെടും. നിരക്കുവര്ധന നിലവില് വരുമ്പോള് മത്സരയോട്ടവും നിലവില് വരുമെന്നാണു മേഖലയിലുള്ളവര് പറയുന്നത്.

ലൈസന്സും മറ്റ് രേഖകളുമില്ലാത്ത അനധികൃത പുരവഞ്ചികള്ക്കു കുറഞ്ഞനിരക്കില് ഓടാന് സാധിക്കും. എന്നാല് ഇതു സുരക്ഷാപ്രശ്നങ്ങള്ക്കു കാരണമാകും.

X
Top