രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഭവന വില 6 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് കമ്പനിയായ പ്രോപ്ടൈഗര്‍ഡോട്ട്കോം പങ്കിട്ട ഡാറ്റ അനുസരിച്ച് ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് ശരാശരി 6 ശതമാനം വില വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. ശക്തമായ ഡിമാന്‍ഡാണ് ഭവന വിലയിലെ വര്‍ദ്ധനവിന് കാരണം.

‘റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍ – ഏപ്രില്‍-ജൂണ്‍ 2023’ എന്ന തലക്കെട്ടില്‍ അടുത്തിടെ പുറത്തിറക്കിയ പ്രോപ്പ് ടൈഗര്‍ റിപ്പോര്‍ട്ട് കാണിക്കുന്നത് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എട്ട് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ശരാശരി വില ചതുരശ്ര അടിക്ക് 7,000 മുതല്‍ 7,200 രൂപ വരെ എത്തിയെന്നാണ്. മുന് വര് ഷത്തെ അപേക്ഷിച്ച് ആറ് ശതമാനം വര് ധനവാണിത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ മെട്രോപൊളിറ്റന്‍ മേഖല, ഡല്‍ഹി-ദേശീയ തലസ്ഥാന മേഖല, പൂനെ എന്നിവയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്ന വിപണികള്‍.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ എട്ട് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന എട്ട് ശതമാനം വാര്‍ഷിക വര്‍ദ്ധനവ് രേഖപ്പെടുത്തി 80,250 യൂണിറ്റായി. വില്‍പ്പനയിലെ വളര്‍ച്ചയ്ക്ക് കാരണം ഡിമാന്‍ഡ് വര്‍ദ്ധിച്ചതാണ്. പ്രത്യേകിച്ച് മുംബൈയിലും പൂനെയിലും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ (2022 ഏപ്രില്‍-ജൂണ്‍) മികച്ച എട്ട് നഗരങ്ങളിലെ പ്രാഥമിക റെസിഡന്‍ഷ്യല്‍ വിപണികളില്‍ വില്‍പ്പന 74,320 യൂണിറ്റായിരുന്നു.

വിപണിയിലെ ഡിമാന്‍ഡും പരിമിതമായ വിതരണവും വില വര്‍ദ്ധനവിന് കാരണമായി.

X
Top