പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌ ഐപിഒ ഫെബ്രുവരി 12 മുതല്‍

മുംബൈ: ഹെക്‌സാവെയര്‍ ടെക്‌നോളജീസ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഫെബ്രുവരി 12ന്‌ തുടങ്ങും. 674-708 രൂപയാണ്‌ ഇഷ്യു വില.

21 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഫെബ്രുവരി 14 വരെയാണ്‌ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഫെബ്രുവരി 17ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഫെബ്രുവരി 19ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

8750 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌. ഈ ഐപിഒ പൂര്‍ണമായും നിലവിലുള്ള ഓഹരികള്‍ വില്‍ക്കാനായി നടത്തുന്ന ഓഫര്‍ ഫോര്‍ സെയില്‍ ആയിരിക്കും. പുതിയ ഓഹരികളുടെ വില്‍പ്പന നടത്താത്തതിനാല്‍ കമ്പനിക്ക്‌ ഐപിഒ വഴി പണം ലഭിക്കുന്നതല്ല.

പ്രൊമോട്ടര്‍ സിഎ മാഗ്നം ഹോള്‍ഡിംഗ്‌സാണ്‌ ഓഹരികള്‍ വില്‍ക്കുന്നത്‌. യുഎസ്‌ മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ സ്ഥാപനമായ കാര്‍ളൈല്‍ ഗ്രൂപ്പിന്റെ സബ്‌സിഡറിയാണ്‌ പ്രൊമോട്ടര്‍ സിഎ മാഗ്നം ഹോള്‍ഡിംഗ്‌സ്‌.

ഐപിയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും 15 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കുമായാണ്‌ മാറ്റിവച്ചിരിക്കുന്നത്‌. ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ ഐപിഒയ്‌ക്ക്‌ ഗ്രേ മാര്‍ക്കറ്റില്‍ 12 ശതമാനം പ്രീമിയമാണുള്ളത്‌.

ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷയും ഇന്‍ഷുറന്‍സും, ഉല്‍പ്പാദനം, പ്രൊഫഷണല്‍ സേവനം, ബാങ്കിംഗ്‌, ട്രാവല്‍ എന്നീ ആറ്‌ മേഖലകളിലാണ്‌ ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനം വ്യാപരിച്ചിരിക്കുന്നത്‌.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 997.6 കോടി രൂപയും വരുമാനം 10,380.3 കോടി രൂപയുമാണ്‌.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള ആറ്‌ മാസ കാലയളവില്‍ ആറ്‌ ശതമാനം വളര്‍ച്ചയോടെ 853.3 കോടി രൂപ ലാഭവും 13.6 ശതമാനം വളര്‍ച്ചയോടെ 8820 കോടി രൂപ വരുമാനവും കൈവരിച്ചു.

X
Top