2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഐടി ഓഹരികളിലെ വില്‍പന; കനത്ത നഷ്ടം നേരിട്ട് വിപണി

മുംബൈ: ഒന്‍പത് ദിവസം നീണ്ട നേട്ടത്തിന് വിരാമമിട്ട് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 520.25 പോയിന്റ് അഥവാ 0.86 ശതമാനം താഴ്ന്ന് 59910.75 ലെവലിലും നിഫ്റ്റി 121.20 പോയിന്റ് അഥവാ 0.68 ശതമാനം താഴ്ന്ന് 17706.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇന്‍ഫോസിസ് 15 ശതമാനം തകര്‍ച്ച നേരിട്ടത് ഞെട്ടിക്കുന്നതായി.

മോശം നാലാംപാദ ഫലത്തെ തുടര്‍ന്നായിരുന്നു ഇടിവ്.
ടെക് മഹീന്ദ്ര,എച്ച്‌സിഎല്‍,എന്‍ടിപിസി, ലാര്‍സണ്‍ ആന്റ് ടൗബ്രോ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട മറ്റ് ഓഹരികള്‍. നെസ്ലെ ഇന്ത്യ,പവര്‍ഗ്രിഡ്, എസ്ബിഐ, ബ്രിട്ടാനിയ, കോള്‍ ഇന്ത്യ ഉയര്‍ച്ച കൈവരിച്ചു.

മേഖലകളില്‍ വിവര സാങ്കേതിക വിദ്യ 4.7 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ഫാര്‍മ 0.6 ശതമാനം പൊഴിച്ചു. പൊതുമേഖല ബാങ്ക് 3 ശതമാനവും ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി,എഫ്എംസിജി എന്നിവ 1 ശതമാനം വീതവും ഉയര്‍ന്നത് അതേസമയം ശ്രദ്ധേയമായി. ബിഎസ്ഇ മിഡ്ക്യാപ് 0.5 ശതമാനവും സ്‌മോള്‍ക്യാപ് 0.15 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

X
Top