2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഹെൽത്ത്കാർട്ട് 135 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: സിംഗപ്പൂരിന്റെ സോവറിൻ ഫണ്ടായ ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള സീരീസ് എച്ച് ഫണ്ടിംഗ് റൗണ്ടിൽ 135 മില്യൺ ഡോളർ (ഏകദേശം 1,100 കോടി രൂപ) സമാഹരിച്ച് ഓമ്‌നിചാനൽ ന്യൂട്രീഷ്യൻ റീട്ടെയ്‌ലറായ ഹെൽത്ത്കാർട്ട്.

മുംബൈ ആസ്ഥാനമായുള്ള എ91 പാർട്‌ണേഴ്‌സ്, കെ ക്യാപിറ്റൽ എന്നിവയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ ഇടപാടിന് പിന്നാലെ ഹെൽത്ത്കാർട്ടിന്റെ മൂല്യം ഏകദേശം 370 ദശലക്ഷം ഡോളറായി ഉയർന്നു.

വിതരണ ശൃംഖല വർദ്ധിപ്പിക്കുന്നതിനും, ഗവേഷണ-വികസനത്തിനും, ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നനുമായി ഈ സമാഹരിച്ച മൂലധനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രശാന്ത് ടണ്ടൻ, സമീർ മഹേശ്വരി എന്നിവർ ചേർന്ന് 2011-ൽ സ്ഥാപിച്ച ഹെൽത്ത്കാർട്ട്, നിക്ഷേപ സ്ഥാപനമായ സോഫിനയിൽ നിന്ന് 2019 മെയ് മാസത്തിൽ 25 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

നിലവിൽ കമ്പനിയുടെ വാർഷിക വരുമാന റൺ റേറ്റ് 1,000 കോടി രൂപയാണ്. കൂടാതെ ഓമ്‌നി-ചാനൽ തന്ത്രത്തിന്റെ ഭാഗമായി ഓഫ്‌ലൈൻ സ്റ്റോറുകൾ തുറക്കാൻ ഹെൽത്ത്കാർട്ട് പദ്ധതിയിടുന്നു.

X
Top