പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ഡിസംബറിലെ ജിഎസ്ടി വരുമാനം കൂടി

ന്യൂഡൽഹി: രാജ്യത്തെ ചരക്കുസേവന നികുതി (ജി.എസ്.ടി) നിരക്ക് കുറച്ചിട്ടും വരുമാനത്തിൽ വർധന. ഡിസംബറിൽ ആറ് ശതമാനത്തിന്റെ വർധനയുണ്ടായി. 1.74 ലക്ഷം കോടി രൂപയാണ് ആകെ ലഭിച്ച നികുതി.

2024 ഡിസംബറിൽ ഇത് 1.64 ലക്ഷം കോടി രൂപയായിരുന്നു. റീഫണ്ടുകൾ നൽകിയതിന് ശേഷമുള്ള സർക്കാറിന്റെ യഥാർഥ വരുമാനം 1.45 ലക്ഷം കോടി രൂപയാണ്. ഇത് മുൻവർഷത്തേക്കാൾ 2.2 ശതമാനം കൂടുതലാണ്.

രാജ്യത്തിനകത്തെ കച്ചവടങ്ങളിൽനിന്നുള്ള നികുതി വരുമാനം 1.22 ലക്ഷം കോടി രൂപയാണ്. ഇതിൽ 1.2 ശതമാനത്തിന്റെ നേരിയ വളർച്ച മാത്രമാണുള്ളത്. എന്നാൽ, വിദേശ ഇറക്കുമതിയിൽനിന്നുള്ള നികുതി വരുമാനം 19.7 ശതമാനം കൂടി 51,977 കോടി രൂപയായി.

ആഡംബര വസ്തുക്കൾക്ക് മേലുള്ള സെസ് വരുമാനം വലിയ തോതിൽ കുറഞ്ഞു. കഴിഞ്ഞ വർഷം 12,003 കോടി രൂപയായിരുന്നത് ഇത്തവണ 4,238 കോടി രൂപയായി.

X
Top