ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ജിഎസ്ടി ശേഖരം 9.1 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി

ന്യൂഡൽഹി: ഫെബ്രുവരിയിൽ മൊത്ത ജിഎസ്ടി ശേഖരം 9.1 ശതമാനം ഉയർന്ന് 1.84 ലക്ഷം കോടി രൂപയായി.

മൊത്ത ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനത്തിൽ ഫെബ്രുവരിയിൽ ആഭ്യന്തര വരുമാനം 10.2 ശതമാനം വർധിച്ച് 1.42 ലക്ഷം കോടി രൂപയും ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 5.4 ശതമാനം വർധിച്ച് 41,702 കോടി രൂപയും ആയി.

കണക്കുകൾ പ്രകാരം, ഈ മാസം കേന്ദ്ര ജിഎസ്ടിയിൽനിന്ന് 35,204 കോടി രൂപയും സംസ്ഥാന ജിഎസ്ടിയിൽ നിന്ന് 43,704 കോടി രൂപയും സംയോജിത ജിഎസ്ടിയിൽ നിന്ന് 90,870 കോടി രൂപയും നഷ്ടപരിഹാരസെസ് 13,868 കോടി രൂപയുമാണ് ലഭിച്ചത്.

ഫെബ്രുവരിയിൽ ഇഷ്യൂ ചെയ്ത മൊത്തം റീഫണ്ടുകൾ 20,889 കോടി രൂപയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വർധനയാണ്. ഈ മാസം ജിഎസ്ടിയുടെ അറ്റാദായ ശേഖരം 8.1 ശതമാനം ഉയർന്ന് 1.63 ലക്ഷം കോടി രൂപയിലെത്തി.

2024 ഫെബ്രുവരിയിൽ ജിഎസ്ടിയുടെ മൊത്തവും അറ്റാദായ ശേഖരവും 1.68 ലക്ഷം കോടിയും 1.50 ലക്ഷം കോടിയുമായിയിരുന്നു.

X
Top