കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

ഐഡിബിഐ ബാങ്കിന്റെ 51% ഓഹരി വിൽക്കാൻ സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്

ഡൽഹി: സർക്കാർ പിന്തുണയുള്ള ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്റെ 51 ശതമാനം ഓഹരിയെങ്കിലും വിൽക്കുന്ന കാര്യം ഇന്ത്യൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഐഡിബിഐ ബാങ്കിന്റെ 94% ഓഹരികളും കൈവശം വച്ചിരിക്കുന്ന സർക്കാരിന്റെയും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ തങ്ങളുടെ എത്ര ഓഹരികൾ വിൽക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചയിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിർദിഷ്ട ഓഹരി വിൽപ്പനയ്ക്ക് ശേഷം രണ്ട് കക്ഷികളും ബാങ്കിൽ ന്യുനപക്ഷ ഓഹരി പങ്കാളിത്തം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇടപാടിന്റെ ഘടനയെക്കുറിച്ച് മന്ത്രിമാരുടെ പാനൽ അന്തിമ തീരുമാനമെടുക്കുമെന്നും, സർക്കാരും എൽഐസിയും സെപ്തംബർ അവസാനത്തോടെ വില്പന പ്രക്രിയ ഔദ്യോഗികമായി ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായും വൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ 6.3 ശതമാനം ഉയർന്നിരുന്നു, ഇത് വായ്പ ദാതാവിന് ഏകദേശം 424.7 ബില്യൺ രൂപയുടെ (5.3 ബില്യൺ ഡോളർ) വിപണി മൂല്യം നൽകി.

X
Top