ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

ആര്‍ബിഐ നിരക്ക് വര്‍ദ്ധന ഡിസംബറിലും, മാസയടവ് കൂടും

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിസംബറില്‍ വീണ്ടും നിരക്ക് വര്‍ധനയ്ക്ക് മുതിര്‍ന്നേയ്ക്കും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യാണ് ഇക്കാര്യം പറഞ്ഞത്. ഡിസംബറില്‍ 35 ബിപിഎസ് നിരക്ക് വര്‍ദ്ധനയുണ്ടാകുമെന്ന് വിശ്വസിക്കുന്നതായി എസ്ബിഐ റിപ്പോര്‍ട്ട് പറഞ്ഞു.

അതിനുശേഷം ചെറിയ മിനുക്കുപണികള്‍ക്ക് മാത്രമായിരിക്കും ശ്രമിക്കുക. വായ്പാ വളര്‍ച്ചയെക്കുറിച്ച് പറയവേ, 2023 ആദ്യ പാദത്തില്‍ പുതിയ പ്രൊജക്ടുകള്‍ 4.35 ലക്ഷം കോടി രൂപയുടേതായി കുറഞ്ഞുവെന്ന് ബാങ്ക് അറിയിച്ചു. 2022 നാലാം പാദത്തില്‍ 5.75 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്.

ക്യാപക്‌സ് പ്രഖ്യാപനങ്ങള്‍ മന്ദഗതിയിലായെങ്കിലും പ്രവര്‍ത്ത മൂലധന വിനിയോഗം ഇപ്പോഴും ഇരട്ട അക്ക വായ്പാ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നു. വളര്‍ച്ചയില്‍ വിട്ടുവീഴ്ച ചെയ്ത് പണപ്പെരുപ്പം കുറയ്ക്കുന്നതിനിടിയില്‍ ഈ ട്രെന്‍ഡ് കൂടി കണക്കിലെടുക്കണം. പ്രധാന പലിശ നിരക്ക് അര ശതമാനം ഉയര്‍ത്താനുള്ള ആര്‍ബിഐയുടെ തീരുമാനം വീട്, വാഹന വായ്പകളുടെ ഇഎംഐ വര്‍ദ്ധിപ്പിക്കും.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) എച്ച്ഡിഎഫ്‌സിയും അവരുടെ വായ്പാ നിരക്ക് 50 ബേസിസ് പോയിന്റ് ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളും എന്‍ബിഎഫ്‌സികളും സമാന പാത പിന്തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രസ്താവനയിറക്കിയത്..

X
Top