ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

അറ്റാദായത്തില്‍ 84 ശതമാനത്തിന്റെ കുറവ്, തണുപ്പന്‍ മൂന്നാം പാദപ്രകടനം നടത്തി ഗെയില്‍

ന്യൂഡല്‍ഹി:ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി(ഗെയില്‍)ന്റെ അറ്റാദായത്തില്‍ 84 ശതമാനം ഇടിവ്. 1537 കോടി രൂപയാണ് മൂ്ന്നാം പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ഇത് 3287 കോടി രൂപയായിരുന്നു.

വരുമാനം പക്ഷെ 37.2 ശതമാനം കൂടി 35380 കോടി രൂപയായിട്ടുണ്ട്. അതേസമയം ചരക്കുകളുടെ വില 17590 കോടി രൂപയില്‍ നിന്നും 32190 കോടി രൂപയായി വളര്‍ന്നു. പല വിഭാഗങ്ങളും നഷ്ടത്തിലാണ്.

നാച്വറല്‍ ഗ്യാസ് മാര്‍ക്കറ്റിംഗിന്റെ നികുതിയ്ക്ക് ശേഷമുള്ള നഷ്ടം 86 കോടി രൂപയായപ്പോള്‍ പെട്രോകെമിക്കല്‍സിന്റെത് 348 കോടി രൂപയും എല്‍പിജി ആന്റ് ലിക്വിഡ് ഹൈഡ്രോകാര്‍ബണ്‍സിന്റേത് 29 കോടി രൂപയുമാണ്.

കുറഞ്ഞ അളവുകള്‍, കുറഞ്ഞ എപിഎം (അഡ്മിനിസ്റ്റേര്‍ഡ് പ്രൈസിംഗ് മെക്കാനിസം) അലോക്കേഷന്‍, ഉയര്‍ന്ന എപിഎം ഗ്യാസ് വില എന്നിവയാണ് പ്രകടനത്തെ ബാധിച്ചത്, കോടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. എല്‍പിജി വില കുറയുന്നതും ഉയര്‍ന്ന എപിഎം ഗ്യാസിന്റെ വിലയും പ്ലാന്റ് വിനിയോഗം കുറച്ചു.

X
Top