അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

2022-23ല്‍ ഐപിഒ വഴി സമാഹരിച്ച തുക പകുതിയായി കുറഞ്ഞു

മുംബൈ: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ (ഐപിഒ) വഴി കമ്പനികള്‍ സമാഹരിച്ചത്‌ 52,116 കോടി രൂപ. 2021-22ല്‍ ഐപിഒകള്‍ സമാഹരിച്ച തുകയുടെ പകുതി മാത്രമാണ്‌ ഇത്‌.

മുന്‍ സാമ്പത്തിക വര്‍ഷം 1,11,547 കോടി രൂപയാണ്‌ ഐപിഒകളിലൂടെ സമാഹരിച്ചത്‌. ഇത്‌ വഴി പ്രാഥമിക വിപണി റെക്കോഡ്‌ സൃഷ്‌ടിക്കുകയും ചെയ്‌തു.

2022-23ല്‍ 37 കമ്പനികളാണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. 2021-22ല്‍ 53 കമ്പനികള്‍ ഐപിഒ നടത്തിയിരുന്നു. 2022-23ല്‍ എല്‍ഐസി മാത്രം സമാഹരിച്ചത്‌ 20,557 കോടി രൂപയാണ്‌. ഇത്‌ ഈ വര്‍ഷം നടന്ന ഐപിഒ സമാഹരണത്തിന്റെ 39 ശതമാനം വരും.

എല്‍ഐസി ഐപിഒ നടത്തിയില്ലായിരുന്നുവെങ്കില്‍ ധന സമാഹരണം 31,599 കോടി രൂപയായി ചുരുങ്ങുമായിരുന്നു.
മൊത്തത്തിലുള്ള പബ്ലിക്‌ ഇക്വിറ്റി ധന സമാഹരണം ഈ വര്‍ഷം 56 ശതമാനം കുറഞ്ഞു. 76,076 കോടി രൂപയാണ്‌ സമാഹരിക്കപ്പെട്ടത്‌. മുന്‍വര്‍ഷം ഇത്‌ 1,73,728 കോടി രൂപയായിരുന്നു.

ബോണ്ടുകള്‍ വഴി 8944 കോടി രൂപയാണ്‌ ഈ വര്‍ഷം സമാഹരിച്ചത്‌.

X
Top