ജിസിസി–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി10 ഐടിഡിസി ഹോട്ടലുകൾ സ്വകാര്യ കമ്പനികൾക്ക്; കേരളത്തിലെ ദേശീയപാതയും ലിസ്റ്റില്‍, 16.72 ലക്ഷം കോടി സമാഹരിക്കുംഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കും സൗദിയിൽ സമ്പൂർണ്ണ നിരോധനംഇന്ത്യ–ഇസ്രയേൽ സ്വതന്ത്ര വ്യാപാര കരാർ ഉടൻഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനം

നവംബറില്‍ വിദേശ നിക്ഷേപകര്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റു

മാസം ആദ്യപകുതിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 4873 കോടി രൂപയുടെ ഐടി ഓഹരികള്‍ വിറ്റഴിച്ചു. ഒക്‌ടോബറില്‍ 2194 കോടി രൂപയുടെ വില്‍പ്പന ഐടി മേഖലയില്‍ നടത്തിയതിനു തുടര്‍ച്ചയായാണ്‌ ഇത്‌. തുടര്‍ച്ചയായ നാലാമത്തെ മാസമാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി മേഖലയില്‍ വില്‍പ്പന നടത്തുന്നത്‌. ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെ 70,000 കോടി രൂപയുടെ ഐടി ഓഹരികളാണ്‌ അവ വിറ്റഴിച്ചത്‌.

സാധാരണ നിലയില്‍ ഐടി ഓഹരികള്‍ തിരുത്തല്‍ നേരിടുമ്പോള്‍ അവ ചെലവ്‌ കുറഞ്ഞ നിലയിലെത്താറുണ്ടെന്നും എന്നാല്‍ ഇത്തവണ ഇടിവിനു ശേഷവും ഐടി ഓഹരികള്‍ ചെലവേറിയ നിലയില്‍ തുടരുകയാണെന്നും ഇത്‌ വിദേശ നിക്ഷേപകര്‍ വില്‍പ്പന തുടരാന്‍ കാരണമായെന്നും അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു. നവംബര്‍ ആദ്യപകുതിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേരിട്ടത്‌ ഐടി മേഖലയാണ്‌.

കണ്‍സ്യൂമര്‍ സര്‍വീസസ്‌ (2918 കോടി), ഹെല്‍ത്ത്‌കെയര്‍ (2526 കോടി), പവര്‍ (2512 കോടി), എഫ്‌എംസിജി (2042 കോടി) എന്നിവയാണ്‌ വിദേശ നിക്ഷേപകരുടെ വില്‍പ്പന നേരിട്ട മറ്റ്‌ മേഖലകള്‍. അതേ സമയം ടെലികോ മേഖലയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 9413 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. 2025ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,45 ലക്ഷം കോടി രൂപയാണ്‌ ഇന്ത്യന്‍ വിപണിയില്‍ നിന്ന്‌ പിന്‍വലിച്ചത്‌.

X
Top