Alt Image
ഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരുംവിളകള്‍ക്ക് മിനിമം താങ്ങുവില; കേന്ദ്രം കര്‍ഷക സംഘങ്ങളുമായി ചര്‍ച്ചയ്ക്ക്സില്‍വര്‍ലൈന്‍ പാത: വന്ദേഭാരതും ചരക്കുവണ്ടികളും വേണ്ടെന്ന് കെ-റെയില്‍ഒരുവർഷത്തിനിടെ തൊഴിലുറപ്പ് ഉപേക്ഷിച്ചത് 1.86 ലക്ഷം തൊഴിലാളികൾഎല്ലാ റെക്കോർഡുകളും തകർത്ത് സ്വർണവില കുതിക്കുന്നു

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു മൂലം എഫ്‌എംസിജി കമ്പനികളുടെ നാലാം ത്രൈമാസത്തിലെ വരുമാനം കുറയാനിടയുണ്ടെന്ന നിഗമനമാണ്‌ വില്‍പ്പനക്ക്‌ പിന്നില്‍.

ഹിന്ദുസ്ഥാന്‍ യൂണിലിവറിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 12.67 ശതമാനമായി കുറഞ്ഞു. മുന്‍ത്രൈമാസത്തില്‍ ഇത്‌ 13.65 ശതമാനമായിരുന്നു.

ഐടിസിയിലെ ഓഹരി പങ്കാളിത്തം 43.26 ശതമാനത്തില്‍ നിന്നും 40.95 ശതമാനമായി കുറച്ചു. ബ്രിട്ടാനിയ ഇന്റസ്‌ട്രീസ്‌, വരുണ്‍ ഇന്റസ്‌ട്രീസ്‌ എന്നീ കമ്പനികളുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ബ്രിട്ടാനിയ ഇന്റസ്‌ട്രീസിലെ ഓഹരി പങ്കാളിത്തം 18.99 ശതമാനത്തില്‍ നിന്നും 18.23 ശതമാനമായാണ്‌ കുറച്ചത്‌. ഡാബര്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 16.49 ശതമാനത്തില്‍ നിന്നും 15.82 ശതമാനമായി കുറച്ചു.

മറ്റ്‌ വിവിധ കമ്പനികളിലെയും ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയുന്ന സാഹചര്യത്തില്‍ എഫ്‌എംസിജി ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു

X
Top