ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

എഫ്‌എംസിജി ഓഹരികള്‍ വിദേശ നിക്ഷേപകര്‍ വില്‍ക്കുന്നു

മുംബൈ: ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ എഫ്‌എംസിജി കമ്പനികളിലെ ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വെട്ടിക്കുറച്ചു. അസംസ്‌കൃത സാമഗ്രികളുടെ വില കൂടുന്നതു മൂലം എഫ്‌എംസിജി കമ്പനികളുടെ നാലാം ത്രൈമാസത്തിലെ വരുമാനം കുറയാനിടയുണ്ടെന്ന നിഗമനമാണ്‌ വില്‍പ്പനക്ക്‌ പിന്നില്‍.

ഹിന്ദുസ്ഥാന്‍ യൂണിലിവറിലെ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി പങ്കാളിത്തം 12.67 ശതമാനമായി കുറഞ്ഞു. മുന്‍ത്രൈമാസത്തില്‍ ഇത്‌ 13.65 ശതമാനമായിരുന്നു.

ഐടിസിയിലെ ഓഹരി പങ്കാളിത്തം 43.26 ശതമാനത്തില്‍ നിന്നും 40.95 ശതമാനമായി കുറച്ചു. ബ്രിട്ടാനിയ ഇന്റസ്‌ട്രീസ്‌, വരുണ്‍ ഇന്റസ്‌ട്രീസ്‌ എന്നീ കമ്പനികളുടെ ഓഹരികളും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ ഭാഗികമായി വിറ്റു.

ബ്രിട്ടാനിയ ഇന്റസ്‌ട്രീസിലെ ഓഹരി പങ്കാളിത്തം 18.99 ശതമാനത്തില്‍ നിന്നും 18.23 ശതമാനമായാണ്‌ കുറച്ചത്‌. ഡാബര്‍ ഇന്ത്യയിലെ ഓഹരി പങ്കാളിത്തം 16.49 ശതമാനത്തില്‍ നിന്നും 15.82 ശതമാനമായി കുറച്ചു.

മറ്റ്‌ വിവിധ കമ്പനികളിലെയും ഓഹരി പങ്കാളിത്തം കുറച്ചിട്ടുണ്ട്‌. ഗ്രാമീണ മേഖലയിലെ ഡിമാന്റ്‌ കുറയുന്ന സാഹചര്യത്തില്‍ എഫ്‌എംസിജി ഓഹരികള്‍ ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നതെന്ന്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു

X
Top