ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

5 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ വിൽപ്പനയ്ക്ക്

ന്യൂഡൽഹി: ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, പഞ്ചാബ്& സിന്ധ് ബാങ്ക് എന്നീ പൊതുമേഖലാ ബാങ്കുകളിലെ ഓഹരികൾ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

സെബിയുടെ നിബന്ധന പാലിക്കുന്നതിനാണ് ഈ വിൽപ്പന. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്തം 75 ശതമാനത്തിൽ കൂടരുതെന്നാണ് സെബി നിബന്ധന. അതായത് കുറഞ്ഞത് 25 ശതമാനം ഓഹരികളെങ്കിലും പൊതു വിഭാഗത്തിന്‍റെ കൈവശം ആയിരിക്കണം.

നിലവിൽ ഈ ബാങ്കുകളിലെ സർക്കാർ ഓഹരി വിഹിതം ഇപ്രകാരം ആണ്
ഇന്ത്യൻ ഓവർസീസ് ബാങ്ക്–96.38%
യൂകോ ബാങ്ക്–95.39%
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ–93.08%
ബാങ്ക് ഓഫ് മഹാരാഷ്ട്ര–86.46%
പഞ്ചാബ്& സിന്ധ് ബാങ്ക്–98.25%

ഇവ കൂടാതെ ഇന്ത്യൻ ബാങ്കിലും (79.86 %) കേന്ദ്രത്തിന്‍ ഓഹരി പങ്കാളിത്തം 75 ശതമാനത്തിന് മുകളിലാണ്. സെബി നിബന്ധന പാലിക്കാൻ പൊതുമേഖലാ ബാങ്കുകൾക്ക് 2024 ഓഗസ്റ്റുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

വിപണി സാഹചര്യങ്ങൾക്ക് അനുസരിച്ച് ഫോളോ ഓൺ പബ്ലിക് ഓഫർ, തിരഞ്ഞെടുത്ത സ്ഥാപനങ്ങൾക്ക് ഓഹരി കൈമാറൽ ഉൾപ്പടെയുള്ള മാർഗങ്ങളിലൂടെ ഓഹരി വിഹിതം കുറയ്ക്കുമെന്നാണ് കേന്ദ്ര ധനകാര്യ സേവന വകുപ്പ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞത്.

12 പൊതുമേഖലാ ബാങ്കുകളിൽ എസ്ബിഐ അടക്കം ആറെണ്ണം നിലവില്‍ സെബി ചട്ടം പാലിച്ചിട്ടുണ്ട്.

X
Top