2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഫിൻ‌ടെക് പ്ലാറ്റ്‌ഫോമായ ക്രെഡ്‌എബിൾ 9 മില്യൺ ഡോളർ സമാഹരിച്ചു

ബാംഗ്ലൂർ: സപ്ലൈ ചെയിൻ ഫിനാൻസിംഗ് പ്ലാറ്റ്‌ഫോമായ ക്രെഡ്‌എബിൾ സ്വകാര്യ മേഖലയിലെ വായ്പദാതാവായ ആക്‌സിസ് ബാങ്കിന്റെ നേതൃത്വത്തിൽ 9 മില്യൺ ഡോളർ സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകനായ ഓക്സ് അസറ്റ് മാനേജ്മെന്റും ഇക്വിറ്റി ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തു.

പ്ലൂട്ടസ് മാനേജ്‌മെന്റ് എൽഎൽപിയും ഓക്‌സ് അസറ്റ് മാനേജ്‌മെന്റും ചേർന്ന് നടത്തിയ സീരീസ് ബി ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കമ്പനി 30 മില്യൺ ഡോളർ സമാഹരിച്ചിരിന്നു. വളർച്ച ത്വരിതപ്പെടുത്തുന്നതിന് ഏറ്റവും പുതിയ മൂലധനം ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇടപാടിന്റെ ഭാഗമായി, ഫിൻ‌ടെക് സ്റ്റാർട്ടപ്പിന്റെ 5 ശതമാനത്തിലധികം വരുന്ന ഓഹരികൾ ആക്‌സിസ് ബാങ്ക് ഏറ്റെടുക്കുമെന്ന് ഈ ആഴ്ച ആദ്യം റെഗുലേറ്ററി ഫയലിംഗിൽ വായ്പക്കാരൻ പറഞ്ഞിരുന്നു. സെപ്റ്റംബർ 30നകം ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017-ൽ സ്ഥാപിതമായ ക്രെഡ്‌എബിൾ, വൻകിട, ഇടത്തരം, വളർന്നുവരുന്ന കോർപ്പറേറ്റുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (MSME-കൾ), ധനകാര്യ സ്ഥാപനങ്ങൾക്കും പ്രവർത്തന മൂലധനം വാഗ്ദാനം ചെയ്യുന്നു. നിലവിൽ, 100-ലധികം കോർപ്പറേറ്റ് ഉപഭോക്താക്കളും 300,000 ചെറുകിട ബിസിനസ്സ് വായ്പക്കാരും 30-ലധികം വലിയ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ക്രെഡ്‌എബിളിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതായി സ്റ്റാർട്ടപ് അവകാശപ്പെട്ടു

X
Top