വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

വിപണി കടമെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ധനമന്ത്രാലയം,ആര്‍ബിഐ യോഗം

ന്യൂഡല്‍ഹി: മാര്‍ച്ച് 27 ന് നടത്താനിരുന്ന ധനമന്ത്രാലയം,റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ‘ വായ്പയെടുക്കല്‍’ യോഗം മാറ്റിവച്ചു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

2024 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപകുതിയിലെ വായ്പ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. ഡേറ്റഡ് സെക്യൂരിറ്റികള്‍ വഴി 15.43ലക്ഷം കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രസര്‍ക്കാര്‍ അടുത്ത സാമ്പത്തികവര്‍ഷത്തില്‍ തയ്യാറാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

14.21 കോടി രൂപയാണ് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ കടം. അതേസമയം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവിലെ ഇന്ത്യന്‍ ഗവണ്‍മെന്റ് കടമെടുപ്പ് മൊത്ത വായ്പാ ലക്ഷ്യത്തിന്റെ 55% മുതല്‍ 58% വരെയാകുമെന്ന ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 58% ശതമാനമാണ് സര്‍ക്കാര്‍ കടമെടുത്തത്.

X
Top