തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

എഫ്‌ഐഐകള്‍ മെയില്‍ ഇതുവരെ നിക്ഷേപിച്ചത്‌ 18,620 കോടി രൂപ

മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ മെയ്‌ മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 18,620 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി. ഏപ്രിലില്‍ 4223 കോടി രൂപയുടെ അറ്റനിക്ഷേപമായിരുന്നു വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്‌. ഈ വര്‍ഷം ആദ്യത്തെ മൂന്ന്‌ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കരടികളുടെ റോളിലായിരുന്നു.

മാര്‍ച്ചില്‍ 3793 കോടി രൂപയുടെയും ഫെബ്രുവരിയില്‍ 34,574 കോടി രൂപയുടെയും ജനുവരിയില്‍ 78,027 കോടി രൂപയുടെയും വില്‍പ്പന നടത്തിയിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിച്ചതും യുഎസ്‌-ഇന്ത്യ വ്യാപാര കരാറിന്‌ സാധ്യത തെളിഞ്ഞതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ ഇന്ത്യന്‍ വിപണിയിലെ അറ്റനിക്ഷേപകരായി തുടരാന്‍ വഴിയൊരുക്കി.

ക്രൂഡ്‌ ഓയില്‍ വില ഇടിയുന്നതും ഇന്ത്യന്‍ വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം നടത്താന്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമാണ്‌.

ഈ ഘടകങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നിടത്തോളം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയിലേക്ക്‌ തിരിയാനുള്ള സാധ്യതയും കുറവാണ്‌. അടുത്ത മാസം റിസര്‍വ്‌ ബാങ്ക്‌ പലിശനിരക്ക്‌ കുറയ്‌ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നത്‌ മറ്റൊരു അനുകൂല ഘടകമാണ്‌.

പണപ്പെരുപ്പം കുറഞ്ഞുവരുന്നത്‌ പലിശനിരക്ക്‌ തുടര്‍ന്നും കുറയ്‌ക്കാനുള്ള സാഹചര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌.

X
Top