Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ: ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു പിടി വീഴുന്നു

ന്യൂഡൽഹി: ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു കേന്ദ്രത്തിന്റെ പിടി വീഴുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ പ്രതിനിധികളെ ഉപഭോക്തൃകാര്യ മന്ത്രാലയം ചർച്ചയ്ക്കു വിളിച്ചു.
അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി (എഎസ്‍സിഐ) ചേർന്ന് ഈ വിഷയത്തിൽ ചട്ടങ്ങൾ തയാറാക്കും. ചർച്ചയിൽ ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, വ്യവസായ സംഘടനകൾ എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്.വിൽപന വർധിപ്പിക്കാനായി, ഡിജിറ്റൽ പ്രമോഷൻ ഏജൻസികളുടെ സഹായത്തോടെ വ്യാജ റിവ്യൂ, ഉയർന്ന റേറ്റിങ് എന്നിവ നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികളാണ് ഇങ്ങനെ പണം നൽകി വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കൾ റിവ്യൂ യഥാർഥമെന്നു കരുതി ഉൽപന്നം വാങ്ങുകയും വഞ്ചിതരാകുകയും ചെയ്യാറുണ്ട്.

X
Top