ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

കാർഷികോൽപന്ന കയറ്റുമതിയ്ക്ക് ദേശീയ സഹകരണസംഘം ഉടൻ

ന്യൂഡൽഹി: കാർഷിക മേഖലയുടെ പ്രോത്സാഹനത്തിന് കേന്ദ്രസർക്കാർ രൂപവൽക്കരിക്കുന്ന 3 ദേശീയ സഹകരണ സംഘങ്ങളിൽ കയറ്റുമതിക്കുള്ള സംഘം വൈകാതെ തുടങ്ങും. ഇഫ്കോ, നാഫെഡ്, ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ(അമുൽ), ക്രിബ്കോ, ദേശീയ സഹകരണ വികസന കോർപറേഷൻ (എൻസിഡിസി) എന്നിവ ചേർന്ന് 2000 കോടി മൂലധനമുള്ള സംഘത്തിന് തുടക്കമിടും.

കർഷകർക്കായി വിത്ത് ലഭ്യമാക്കാനും ജൈവ കൃഷി പ്രോത്സാഹനം, കാർഷികോൽപന്ന കയറ്റുമതി എന്നിവയ്ക്കുമായി 3 ദേശീയ സഹകരണ സംഘങ്ങൾ രൂപീകരിക്കാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

സംസ്ഥാനാന്തര സഹകരണ സംഘ നിയമപ്രകാരം രൂപീകരിക്കുന്ന ഇവയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ, ജില്ല-സംസ്ഥാന-ദേശീയ തലങ്ങളിലുള്ള ഫെഡറേഷനുകൾ, മൾട്ടി സ്റ്റേറ്റ് സഹകരണ സൊസൈറ്റികൾ, കർഷക ഉൽപാദന സംഘടനകൾ തുടങ്ങി പ്രാഥമികതലം മുതൽ ദേശീയതലം വരെയുള്ള സഹകരണ സംഘങ്ങൾക്ക് അംഗമാകാം.

ബന്ധപ്പെട്ട കേന്ദ്രമന്ത്രാലയങ്ങളുടെ പിന്തുണയോടെ രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന വസ്തുക്കളുടെയും സേവനങ്ങളുടെയും കയറ്റുമതിക്കുള്ള സംഘടനയായി ഇതു പ്രവർത്തിക്കും.

ചരക്കുകളുടെ സംസ്കരണവും രാജ്യാന്തര നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതും സഹകരണ മേഖലയിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡൽഹിയിൽ ആയിരിക്കും ആസ്ഥാനം.

ഇഫ്കോ, നാഫെഡ്, അമുൽ, ക്രിബ്കോ, (എൻസിഡിസി എന്നിവ 100 കോടി രൂപ വീതം നൽകിയാണ് പ്രമോട്ടർമാരാകുന്നത്. ഈ സാമ്പത്തിക വർഷം തന്നെ സൊസൈറ്റി കയറ്റുമതി ആരംഭിക്കുമെന്നാണ് കരുതുന്നത്.

X
Top