ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

വരള്‍ച്ച ബാധിച്ച് സംസ്ഥാനത്ത് 46,587 ഹെക്ടര്‍ കൃഷിനാശം; കര്‍ഷകര്‍ക്ക് സംഭവിച്ചത് 257.12 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച ബാധിച്ച് 46,587 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കർഷകർക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ഉള്പ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കർഷകരുടെ രണ്ടു ഹെക്ടർ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സർക്കാർ വകയിരുത്തി.

സൂര്യാഘാതത്താൽ 742 മൃഗങ്ങൾ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകള്ക്ക് 37,500 രൂപ നഷ്ടപരിഹാരവും നല്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയില് 27 വിളകള് കൂടി ഉള്പ്പെടുത്തും. സംസ്ഥാനത്ത് കൂടുതല് കാലാവസ്ഥാ സ്റ്റേഷനുകള് സ്ഥാപിച്ച് വിളനഷ്ടങ്ങള് വിലയിരുത്തി പരമാവധി വേഗത്തില് നഷ്ടപരിഹാരം നല്കും.

കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എന്.ബി.ഒ.പി. സര്ട്ടിഫിക്കറ്റിന് ഏജന്സികള് ചെറുകിട കര്ഷകരില് നിന്ന് ഈടാക്കുന്ന തുക സര്ക്കാര് നല്കും. വന് കിട കര്ഷകര്ക്കുള്ള തുകയില് 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സര്ക്കാര് നല്കും.

കേരള ഗ്രോ ബ്രാന്ഡഡ് ഷോപ്പുകള് സംസ്ഥാനത്തുടനീളം തുടങ്ങും.

X
Top