നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

വരള്‍ച്ച ബാധിച്ച് സംസ്ഥാനത്ത് 46,587 ഹെക്ടര്‍ കൃഷിനാശം; കര്‍ഷകര്‍ക്ക് സംഭവിച്ചത് 257.12 കോടിയുടെ നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച ബാധിച്ച് 46,587 ഹെക്ടർ കൃഷിനാശം സംഭവിച്ചതായി മന്ത്രി പി.പ്രസാദ്. 257.12 കോടിയുടെ നേരിട്ടുള്ള നഷ്ടം കർഷകർക്ക് സംഭവിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു.

ഇടുക്കി, പാലക്കാട്, വയനാട്, തൃശ്ശൂർ ഉള്പ്പെടെ എല്ലാ ജില്ലയിലും വരൾച്ചയും ഉഷ്ണതരംഗവും ബാധിച്ചു. ഉഷ്ണതരംഗം കാരണം കൃഷിനശിച്ച ചെറുകിട, ഇതര കർഷകരുടെ രണ്ടു ഹെക്ടർ വരെയുള്ള കൃഷിനാശത്തിന് 7.50 കോടി രൂപ സർക്കാർ വകയിരുത്തി.

സൂര്യാഘാതത്താൽ 742 മൃഗങ്ങൾ ചത്തതായും ചത്തുപോയ കറവപ്പശുക്കളുടെ ഉടമകള്ക്ക് 37,500 രൂപ നഷ്ടപരിഹാരവും നല്കുമെന്നും മന്ത്രി അറിയിച്ചു.

കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട വിളനഷ്ടങ്ങളുടെ പട്ടികയില് 27 വിളകള് കൂടി ഉള്പ്പെടുത്തും. സംസ്ഥാനത്ത് കൂടുതല് കാലാവസ്ഥാ സ്റ്റേഷനുകള് സ്ഥാപിച്ച് വിളനഷ്ടങ്ങള് വിലയിരുത്തി പരമാവധി വേഗത്തില് നഷ്ടപരിഹാരം നല്കും.

കൂടാതെ ജൈവകൃഷിയുടെ ഭാഗമായുള്ള എന്.ബി.ഒ.പി. സര്ട്ടിഫിക്കറ്റിന് ഏജന്സികള് ചെറുകിട കര്ഷകരില് നിന്ന് ഈടാക്കുന്ന തുക സര്ക്കാര് നല്കും. വന് കിട കര്ഷകര്ക്കുള്ള തുകയില് 75 ശതമാനമോ പരമാവധി 50,000 രൂപ വരെയോ സര്ക്കാര് നല്കും.

കേരള ഗ്രോ ബ്രാന്ഡഡ് ഷോപ്പുകള് സംസ്ഥാനത്തുടനീളം തുടങ്ങും.

X
Top