2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഡിപി വേൾഡും കൊച്ചിൻ പോർട്ട് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കൊച്ചി: ഡിപി വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) അതിന്റെ കാർഗോ ഹാൻഡ് ലിങ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി (സിഒപിഎ) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഭാരത സർക്കാരിന്റെ തുറമുഖ, ഷിപ്പിംഗ്, വാട്ടർവേ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ സഹകരണം, സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവയിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥൻ, ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ് നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒ & മാനേജിംഗ് ഡയറക്ടറായ റിസ്വാൻ സൂമർ എന്നിവർ തമ്മിൽ മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 വെച്ച് ധാരണാപത്രം കൈമാറി.

ഈ ധാരണാപത്രപ്രകാരം, മാരിടൈം അമൃത് കാൽ വിഷൻ 2047-ന് അനുസൃതമായി കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുകൂട്ടരും സഹകരിക്കും.

ഭാരത സർക്കാരിന്റെ പിന്തുണയോടെ, കൊച്ചിയിലെ ഡിപി വേൾഡിന്റെ ടെർമിനലിൽ ഭാവിയിലെ കപ്പൽ ആവശ്യകതകൾക്കനുസൃതമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

X
Top