ഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്സൗരോർജ ഉൽപ്പാദനത്തിൽ വൻ കുതിപ്പുണ്ടാകുമെന്ന് നുവാമലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കയറ്റുമതി കുതിപ്പ്

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ഡിപി വേൾഡും കൊച്ചിൻ പോർട്ട് അതോറിറ്റിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കൊച്ചി: ഡിപി വേൾഡ് ഓപ്പറേറ്റ് ചെയ്യുന്ന വല്ലാർപാടം ഇന്റർനാഷണൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ (ഐസിടിടി) അതിന്റെ കാർഗോ ഹാൻഡ് ലിങ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൊച്ചിൻ പോർട്ട് അതോറിറ്റിയുമായി (സിഒപിഎ) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ഭാരത സർക്കാരിന്റെ തുറമുഖ, ഷിപ്പിംഗ്, വാട്ടർവേ മന്ത്രാലയത്തിന്റെ പിന്തുണയോടെയുള്ള ഈ സഹകരണം, സംസ്ഥാനത്തെ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ് പ്രാപ്തി എന്നിവയിൽ പരിവർത്തനം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്.

കൊച്ചിൻ പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി. കാശിവിശ്വനാഥൻ, ഡിപി വേൾഡിന്റെ മിഡിൽ ഈസ്റ്റ് നോർത്ത് അമേരിക്ക, ഇന്ത്യ ഉപഭൂഖണ്ഡം എന്നിവയുടെ സിഇഒ & മാനേജിംഗ് ഡയറക്ടറായ റിസ്വാൻ സൂമർ എന്നിവർ തമ്മിൽ മുംബൈയിൽ നടന്ന ഇന്ത്യ മാരിടൈം വീക്ക് 2025 വെച്ച് ധാരണാപത്രം കൈമാറി.

ഈ ധാരണാപത്രപ്രകാരം, മാരിടൈം അമൃത് കാൽ വിഷൻ 2047-ന് അനുസൃതമായി കൊച്ചി തുറമുഖത്ത് ചരക്ക് കൈകാര്യം ചെയ്യാനുള്ള വിപുലമായ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഇരുകൂട്ടരും സഹകരിക്കും.

ഭാരത സർക്കാരിന്റെ പിന്തുണയോടെ, കൊച്ചിയിലെ ഡിപി വേൾഡിന്റെ ടെർമിനലിൽ ഭാവിയിലെ കപ്പൽ ആവശ്യകതകൾക്കനുസൃതമായി സമുദ്രവ്യാപാരവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു.

X
Top