കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

ഐപിഒ അനുമതി നേടി വിക്രം സോളാര്‍

ന്യൂഡല്‍ഹി: സെബിയുടെ ഐപിഒ അനുമതി കരസ്ഥമാക്കിയിരിക്കയാണ് വിക്രം സോളാര്‍ കമ്പനി. 1500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 50 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഐപിഒ വഴി നടത്തുക. ജെഎം ഫിനാന്‍ഷ്യല്‍സ്, കൊടാക് മഹീന്ദ്ര കാപിറ്റല്‍ എന്നീ കമ്പനികളാണ് ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കുന്നത്.

വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോളാര്‍ കമ്പനിയാണ് വിക്രം സോളാര്‍. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1557 കോടി രൂപയുടെ വരുമാനം നേടി. ലാഭം 6.04 കോടിയില്‍ നിന്നും 37.14 കോടിരൂപയായി ഉയര്‍ന്നു.

2.5 ജിഗാവാട്ട്‌സിന്റെ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മിക്കാനുതകുന്ന രണ്ട് പ്ലാന്റുകളാണ് പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുമായി കമ്പനിയ്ക്കുള്ളത്.

കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണമേഖലയെ പിഎല്‍ഐ സ്‌ക്കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുവഴി 19,500 കോടി രൂപ മേഖലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത് വിക്രം സോളാറിന് നേട്ടമാകും.

X
Top