ഇൻഫോപാർക്ക് ഫേസ്-4 വികസനം അന്തിമഘട്ടത്തിൽ; വമ്പൻ ഐ.ടി–കൊമേഴ്സ്യൽ പദ്ധതികൾ ഒരുങ്ങുന്നുഇന്ത്യയിലെ സ്വത്ത് വിറ്റ് പണം വിദേശത്തേക്ക് മാറ്റാന്‍ പ്രവാസികള്‍കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

കടം-ജിഡിപി അനുപാതം കുറയുന്നു, പലിശ അടവ് വര്‍ദ്ധിക്കുന്നു: സിഎജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കടം- മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) അനുപാതം 2021-2024 കാലയളവില്‍ കുറഞ്ഞു. അതേസമയം സമാന കാലയളവില്‍ പലിശ അടവുകള്‍ വര്‍ദ്ധിച്ചു, പുതിയ സിഎജി റിപ്പോര്‍ട്ട് പറയുന്നു.

കേന്ദ്രം 2023-24 സാമ്പത്തികവര്‍ഷത്തില്‍ നല്‍കിയ പലിശ, വരുമാനത്തിന്റെ 35.72 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ ഇത് 35.35 ശതമാനവും 2021-22 സാമ്പത്തികവര്‍ഷത്തില്‍ 33.99 ശതമാനവുമായിരുന്നു. കോവിഡ് കാലത്ത് 38.66 ശതമാനമായിരുന്നു നല്‍കിയ പലിശയും വരുമാനവും തമ്മിലുള്ള അനുപാതം.

സര്‍ക്കാറിന്റെ സാമ്പത്തികാരോഗ്യത്തെ വെളിപെടുത്തുന്ന പ്രധാന സൂചകമാണ് പലിശ പെയ്മന്റ് -ടു- റവന്യൂ റേഷ്യോ.

അതേസമയം കേന്ദ്രത്തിന്റെ കടം ജിഡിപിയുടെ 57 ശതമാനമായി കുറഞ്ഞു. 2020-21 വര്‍ഷത്തില്‍ 63.38 ശതമാനമായിരുന്ന സ്ഥാനത്താണിത്. 2020-2024 കാലയളവില്‍ കേന്ദ്രം കടമെടുത്തതിന്റെ വേഗത ജിഡിപി വികാസത്തേക്കാള്‍ കുറവാണെന്നും സിഎജി ചൂണ്ടിക്കാട്ടി.

കടം സ്ഥിരത സൂചകത്തിന്റെ അടിസ്ഥാനത്തില്‍ കടം അതിജീവനം പോസിറ്റീവാണ്.

X
Top