ഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞുകേന്ദ്ര ബജറ്റ് 2027-28: തയ്യാറെടുപ്പുകള്‍ ഒക്ടോബര്‍ 12ന് ആരംഭിക്കുമെന്ന് ധനമന്ത്രാലയം

ഡെബ്റ്റ് ഫണ്ടുകള്‍ക്ക് മേല്‍ മൂലധന നികുതി ചുമത്താന്‍ നീക്കം

ന്യൂഡല്‍ഹി: ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ നിലവില്‍ അനുഭവിക്കുന്ന ഇന്‍ഡെക്‌സേഷന്‍,20 ശതമാനം നികുതി ആനുകൂല്യങ്ങള്‍ ഫിനാന്‍സ് ബില്‍ 2023 ഭേദഗതി എടുത്തുകളഞ്ഞേക്കും. പ്രചാരത്തിലുള്ള ഭേദഗതിയുടെ പകര്‍പ്പ് പ്രകാരമാണ് ഇത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ഡോക്യുമെന്റ് പറയുന്നതനുസരിച്ച് മ്യൂച്വല്‍ ഫണ്ട്(ആഭ്യന്തര ഇക്വിറ്റിയില്‍ 35 ശതമാനത്തില്‍ കൂടുതല്‍ എക്‌സ്‌പോഷ്വറില്ലാത്തത്) റെഡീം ചെയ്യുമ്പോള്‍ മൂലധന നികുതി (കാപിറ്റല്‍ ഗെയിന്‍സ്)ചുമത്തപ്പെടും. അതായത്, ഡെബ്റ്റ് ഫണ്ടുകള്‍, അന്താരാഷ്ട്ര ഫണ്ടുകള്‍, ഗോള്‍ഡ് ഫണ്ടുകള്‍ എന്നിവയില്‍ നിന്നുള്ള മൂലധന നേട്ടങ്ങള്‍, ഹോള്‍ഡിംഗ് കാലയളവ് പരിഗണിക്കാതെ, നികുതിയ്ക്ക് ബാധകമായിരിക്കും. വിദഗ്ധര്‍ പറയുന്നതനുസരിച്ച് നിര്‍ദ്ദിഷ്ട ഭേദഗതി മറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കും ബാധകമാക്കിയേക്കാം.

അതേസമയം ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. നിലവില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഹോള്‍ഡിംഗ് കാലയളവുള്ള ഡെബ്റ്റ് ഫണ്ടുകള്‍ക്കാണ് നികുതി ബാധകം. അതും ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം.

X
Top