ഇന്ത്യയിൽ നിന്ന് ആദ്യമായി പെട്രോൾ ഇറക്കുമതി ചെയ്ത് റഷ്യമൊത്തവില പണപ്പെരുപ്പം താഴേക്ക്പെട്രോളിയം കരുതൽ ശേഖരം വികസിപ്പിക്കാൻ ഇന്ത്യ; മധ്യപ്രദേശിലും രാജസ്ഥാനിലും വന്‍ സംഭരണ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നുതമിഴ്‌നാട്ടിലേക്ക് നിക്ഷേപ ഒഴുക്ക്; വിജയ് സർക്കാർ അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ 1.02 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് റിപ്പോർട്ട്വിദേശത്തെ ഉപരിപഠനം: ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്

ക്രിപ്റ്റോ കറൻസികളുടെ തളർച്ച ആറ് മാസത്തേക്ക് നീണ്ടേക്കും

ചുങ്കവും പകരച്ചുങ്കവും ക്രിപ്റ്റോ കറൻസി വിപണികളെയും പിടിച്ചുലയ്ക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൻതോതിലുള്ള പുതിയ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചതിന് ശേഷമാണ് ഇടിവ് തുടങ്ങിയിരിക്കുന്നത്.

ടെക് ഓഹരികൾ ഇടിഞ്ഞതിനാൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾക്ക് ‘നല്ല കാലം’ തുടങ്ങി എന്ന് വിശ്വസിച്ച് നിക്ഷേപിച്ചവർക്കും തെറ്റുപറ്റി. ആഗോള ഓഹരി വിപണികളിൽ ചോരപ്പുഴ ഒഴുകിയതോടെ ക്രിപ്റ്റോകറൻസികൾക്കും പിടിച്ചു നില്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്.

ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം വർധിച്ചിട്ടും, വിലകൾ കുറയുന്നതിനാൽ ബിറ്റ്‌കോയിൻ കുറഞ്ഞത് ആറ് മാസമെങ്കിലും ബെയർ മാർക്കറ്റിൽ തുടരും എന്ന് ക്രിപ്‌റ്റോ ക്വാന്റ് സിഇഒ കി യങ് ജു പറയുന്നു.

പൊതുവെ മാന്ദ്യം ക്രിപ്റ്റോ വിപണികളെയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഒരു ഹ്രസ്വകാല റാലിക്കുള്ള സാധ്യത പോലും ഇപ്പോൾ ബിറ്റ് കോയിനിൽ ഇല്ല എന്ന അഭിപ്രായമാണ് വിദഗ്ത്ധർക്കുള്ളത്.

ഒരു മാസത്തിനിടയിൽ 13 ശതമാനമാണ് ബിറ്റ് കോയിൻ വില ഇടിഞ്ഞിരിക്കുന്നത്.

X
Top