രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വിവിധ രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ ആവശ്യകത ഉയരുന്നു

സംസ്കൃത എണ്ണ വില ഉയരുന്നു. ബാരലിന് 83.31 ഡോളറിൽ വില എത്തി.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളായ യുഎസിലെയും ചൈനയിലെയും ഡിമാൻഡ് ഉയരുന്നതാണ് എണ്ണ വില ഉയരാൻ കാരണം. ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചർ വിലയും 0.45 ശതമാനം ഉയർന്ന് 83.32 ഡോളറിലെത്തി.

യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുള്ളതും എണ്ണ വിലയെ സ്വീധീനിച്ചു. എന്നാൽ ഡിമാൻഡ് വർധന താൽക്കാലികമാണെന്നാണ് സൂചന.

എനർജി ഇൻഫർമേഷൻ അഡ്മിനിസ്ട്രേഷൻ പുറത്തുവിട്ട ഡാറ്റ അനുസരിച്ച് കഴിഞ്ഞയാഴ്ച യുഎസിലെ ഗ്യാസോലിൻ ഇൻവെൻ്ററികളിലെ ഉത്പാദനത്തിൽ 45 ലക്ഷം ബാരൽ കുറവുണ്ടായി. ശക്തമായ ഡിമാൻഡാണ് ക്രൂഡ് വിലയിലെ മുന്നേറ്റത്തിന് കാരണം. വരും ആഴ്‌ചകളിൽ വിപണി കൂടുതൽ ശക്തമായേക്കും.

ചൈനയുടെ, ക്രൂഡ് ഓയിൽ ഇറക്കുമതി 2024 ലെ ആദ്യ രണ്ട് മാസങ്ങളിൽ 5.1 ശതമാനം വരെ ഉയർന്നു, ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് രാജ്യം. ഫെബ്രുവരിയിൽ ഇന്ത്യയുടെ ഇന്ധന ഉപഭോഗത്തിലും വർധനയുണ്ട്.

വർഷം തോറും 5.7 ശതനമാനമാണ് വർധന. ചൈനയിലെ ക്രൂഡ് ഓയിൽ ഇറക്കുമതി വാർഷിക അടിസ്ഥാനത്തിൽ 3.3 ശതമാനം വർധിച്ചിട്ടുണ്ട്.

എന്നാൽ ഈ വർഷം ഡിമാൻഡ് കുറഞ്ഞേക്കും എന്ന സൂചനകളുണ്ട്. ഗതാഗത, യാത്രാ മേഖലകളിലെ പ്രവർത്തനങ്ങളുടെ കുതിച്ചുചാട്ടം ഉണ്ടായ 2023 നെ അപേക്ഷിച്ച് വളർച്ച ഗണ്യമായി കുറഞ്ഞേക്കും.

പണപ്പെരുപ്പം കുറയുന്നതിനാൽ പലിശനിരക്ക് കുറയ്ക്കാൻ നടപടി എടുക്കുമെന്ന് യുഎസ് ഫെഡ് റിസർവ് ചെയർമാൻ വ്യക്തമാക്കിയിരുന്നു.

X
Top