രാജ്യത്തെ 72 ലക്ഷം ടൺ അരി എഥനോളിലേക്ക്; കേന്ദ്ര തീരുമാനം ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയോ?കയറ്റുമതി രേഖകള്‍ ഒത്തുതീര്‍ക്കാന്‍ ആര്‍ബിഐ ഇടപെടല്‍; ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടിഎൽപിജിക്ക് പകരം എഥനോൾ വ്യാപകമാക്കാൻ കേന്ദ്രം; ഉപഭോക്താക്കളെ ആകർഷിക്കാൻ പദ്ധതിപ്രാദേശികമായി സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സമയപരിധി നീട്ടി ഇന്ത്യ

ഗള്‍ഫ് മലയാളികള്‍ വഴി ആര്‍ബിഐ നിക്ഷേപ പദ്ധതിയില്‍ എത്തിയത് കോടികള്‍; സംസ്ഥാനത്തെ ആകെ എന്‍ആര്‍ഐ നിക്ഷേപം 3.24 ലക്ഷം കോടി

കൊച്ചി: 1998-ലെ റീസര്‍ജന്റ് ഇന്ത്യ ബോണ്ട്‌സ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഗള്‍ഫിലെ മലയാളികളായ പ്രവാസികള്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മലയാളി പ്രവാസികള്‍ ഒരു പ്രധാന വിദേശ കറന്‍സി നിക്ഷേപ പദ്ധതിയില്‍ മുന്നിലെത്തുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക വിദേശ കറന്‍സി നോണ്‍-റസിഡന്റ് (ബാങ്ക്) (എഫ്‌സിഎന്‍ആര്‍(ബി) നിക്ഷേപ പദ്ധതിയിലാണ് പ്രവാസി മലയാളികളില്‍ പ്രത്യേകിച്ച് ഗള്‍ഫ് മലയാളികള്‍ വലിയ താത്പര്യം കാണിക്കുന്നത്. ബാങ്കുകള്‍ ആകര്‍ഷകമായ ഡോളര്‍ നിക്ഷേപ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നതാണ് പ്രവാസികളെ പദ്ധതിയിലേക്ക് അടുപ്പിക്കാന്‍ കാരണമായത്.

2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 3.24 ലക്ഷം കോടി രൂപയായിരുന്നു. ഫെഡറല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ വിഹിതം നേടിയത്, 92,326.10 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (84,966.67 കോടി രൂപ), സൗത്ത് ഇന്ത്യന്‍ ബാങ്ക് (31,947.18 കോടി രൂപ), കാനറ ബാങ്ക് (23,351.92 കോടി രൂപ), സിഎസ്ബി ബാങ്ക് (5,431.74 കോടി രൂപ) എന്നിങ്ങനെയാണ് കണക്കുകള്‍.

പദ്ധതിയിലെ നിക്ഷേപങ്ങളുടെ വലിയൊരു പങ്ക് ജിസിസി രാജ്യങ്ങളില്‍ നിന്നാണ്, യൂറോപ്പും മറ്റ് വിപണികളും താരതമ്യേന കുറവാണ് സംഭാവന ചെയ്യുന്നത്. നിക്ഷേപങ്ങളില്‍ ഭൂരിഭാഗവും യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ ഗള്‍ഫ് പ്രവാസികളില്‍ നിന്നാണ്.

ആര്‍ബിഐയുടെ പ്രത്യേക സ്വാപ്പ് വിന്‍ഡോ, ബാങ്കുകളുടെ വിദേശ വിനിമയ സംരക്ഷണ ചെലവ് വ്യത്യാസപ്പെടുത്തിയത് എഫ്സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റം വരുത്തി. പലിശ നിരക്ക് പരിധികള്‍ മാറ്റിയതോടെ, നിക്ഷേപകര്‍ക്ക് രൂപയുടെ മൂല്യം ഇടിയാതെ വിദേശ കറന്‍സി നിക്ഷേപങ്ങളില്‍ ഉയര്‍ന്ന വരുമാനം നല്‍കാന്‍ കഴിഞ്ഞു.

പ്രവാസി നിക്ഷേപങ്ങള്‍ കേരളത്തിന്റെ നട്ടെല്ല്
2026 മാര്‍ച്ച് 31 ലെ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി (എസ്എല്‍ബിസി) ഡാറ്റ പ്രകാരം, ഫെഡറല്‍ ബാങ്കാണ് ഏറ്റവും കൂടുതല്‍ എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ നടത്തിയത് 192,326.10 കോടി രൂപ, തൊട്ടുപിന്നില്‍ 184,966.67 കോടി രൂപ, സൗത്ത് ഇന്ത്യന്‍ ബാങ്ക് 131,947.18 കോടി രൂപ, കാനറ ബാങ്ക് 123,351.92 കോടി രൂപ, സിഎസ്ബി ബാങ്ക് 15,431.74 കോടി രൂപ. സംസ്ഥാനത്തെ ബാങ്കുകളിലെ മൊത്തം എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ 3.24 ലക്ഷം കോടി രൂപ.

X
Top