രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

2022 ല്‍ ഇന്ത്യയുടെ തേയില കയറ്റുമതി 230 മില്യണ്‍ കിലോഗ്രാമായി വര്‍ധിക്കും – റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി, നടപ്പ് വര്‍ഷം 225-230 എംകെജി ആകുമെന്ന് റിപ്പോര്‍ട്ട്. 2021 ലെ കയറ്റുമതി 196.54 എംകെജി (മില്യണ്‍ കിലോഗ്രാം)മാത്രമായിരുന്നു. ശ്രീലങ്ക പോലുള്ള രാജ്യങ്ങള്‍ കയറ്റുമതി കുറയ്ക്കുന്നതാണ് ഇന്ത്യക്ക് ഗുണം ചെയ്യുക.

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതി ഏകദേശം 16 ശതമാനം ഉയര്‍ന്ന് 165.58 എംകെജി ആയിരുന്നു. ഇത് ഏകദേശം 4543 കോടി രൂപയുടേതാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 142.55 എംകെജിയാണ് കയറ്റുമതി ചെയ്തത്.

മൊത്തം മൂല്യം 3904 കോടി രൂപ. റഷ്യയിലേയ്ക്കുള്ള കയറ്റുമതി വര്‍ധിച്ചതാണ് നേട്ടമായത്. എട്ട് മാസത്തില്‍ 5 ശതമാനമാണ് റഷ്യയിലേയ്ക്കുള്ള കയറ്റുമതികൂടിയത്.

അതേസമയം മാര്‍ജിന്‍ കുറവാണെന്ന് പരാതിയുണ്ട്. കിലോഗ്രാമിന് 163 രൂപ നിരക്കിലാണ് റഷ്യ ചായ വാങ്ങുന്നത്. വിപണി വില 180 രൂപ.

300 മില്യണാണ് ലക്ഷ്യമെന്നും അത്രയും കയറ്റുമതി സാധ്യമായില്ലെങ്കില്‍ ലാഭം കുറയുമെന്നും ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപനം ഹെഡനോവാ സിഐഒ സുമന്‍ ബാനര്‍ജി പറയുന്നു.

X
Top