സംസ്ഥാന നികുതിവിഹിതത്തിൽ ഗണ്യമായ വർധനയുണ്ടായേക്കില്ലലോക അരി വിപണിയില്‍ സൂപ്പര്‍ പവറായി ഇന്ത്യഇതുവരെ ലോകത്ത് ഖനനം ചെയ്‌തെടുത്തത് 2 ലക്ഷത്തിലധികം ടണ്‍ സ്വര്‍ണംമൊത്തവില പണപ്പെരുപ്പത്തില്‍ ഇടിവ്സംസ്ഥാനങ്ങളുടെ വായ്പയെടുക്കലിന് നിയന്ത്രണവുമായി കേന്ദ്രം

കൊക്കോ വില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് കൊക്കോ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ ആയിരം രൂപയ്ക്ക് മുകളിലായിരുന്നു ഉണക്ക കൊക്കോയുടെ വില. എന്നാല്‍ ഇത്തവണ 300-400 രൂപയ്ക്ക് ഇടയിലാണ് കര്‍ഷകരില്‍ നിന്ന് എടുക്കുന്നത്. ചിലയിടങ്ങളില്‍ കച്ചവടക്കാര്‍ കൊക്കോ എടുക്കുന്നത് താല്ക്കാലികമായി നിര്‍ത്തി വച്ചിട്ടുണ്ട്.

കൊക്കോ ഉത്പാദനത്തിന്റെ സിംഹഭാഗവും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. ഇവിടെ കഴിഞ്ഞ വര്‍ഷം ഉത്പാദനം തീര്‍ത്തും കുറഞ്ഞിരുന്നു. ഇതോടെയാണ് കേരളത്തിലെ കൊക്കോ കര്‍ഷകര്‍ക്ക് ബംപര്‍ ലോട്ടറിയടിച്ചത്. ഐവറികോസ്റ്റ്, ഘാന എന്നിവിടങ്ങളില്‍ ഉത്പാദനം പഴയപടി ആയിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മെച്ചപ്പെട്ടു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ പച്ച കൊക്കോയ്ക്ക് 350 രൂപ വരെ വില ലഭിച്ചിരുന്നു. ഉണക്കയ്ക്ക് 650ന് മുകളിലും. എന്നാല്‍ പിന്നീട് വില താഴേക്ക് പോകുകയായിരുന്നു. കൊക്കോ ശേഖരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന വിദേശ കമ്പനികള്‍ പെട്ടെന്ന് വിപണിയില്‍ നിന്ന് പിന്‍വലിഞ്ഞതാണ് വിലയിടിവിന് കാരണം.

കൂടിയ വിലയ്ക്ക് പച്ച കൊക്കോയെടുത്ത് ഉണങ്ങി വിറ്റിരുന്ന വ്യാപാരികള്‍ക്ക് വലിയ നഷ്ടം ഇത്തവണ സംഭവിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊക്കോ കൃഷിയുള്ളത് ഇടുക്കി ജില്ലയിലാണ്. ഇവിടങ്ങളില്‍ നിന്ന് പച്ചകൊക്കോ എടുത്ത് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉണങ്ങി വില്ക്കുകയായിരുന്നു ചെയ്തിരുന്നത്. വില കൂടുമെന്ന പ്രതീക്ഷയില്‍ പച്ചകൊക്കോ എടുത്തവര്‍ക്കാണ് നഷ്ടം സംഭവിച്ചത്.

റബറും കുരുമുളകും കൃഷി ചെയ്തിരുന്ന കൂട്ടത്തില്‍ തന്നെ ഹൈറേഞ്ചിലെ കര്‍ഷകര്‍ കൊക്കോയ്ക്കും ശ്രദ്ധ നല്‍കിയിരുന്നു. ഓരോ ആഴ്ചയും വരുമാനം ലഭിക്കുമെന്നതിനാല്‍ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കോ. ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാന്‍, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വര്‍ധിച്ചതും കര്‍ഷകരെ പതിയെ കൊക്കോയില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നു.

മറ്റ് കാര്‍ഷിക വിഭവങ്ങളുടെ വില ഇടിഞ്ഞു നില്‍ക്കുന്നതിനിടെ കൊക്കോ അപ്രതീക്ഷിത നേട്ടം സമ്മാനിച്ചതിന്റെ ഉണര്‍വ് മലയോര മേഖകളില്‍ പ്രകടമായിരുന്നു. എന്നാല്‍ വില വീണ്ടും താഴേക്ക് പോയത് കര്‍ഷകരെ നിരാശയിലാക്കിയിട്ടുണ്ട്.

ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ കൊക്കോയ്ക്കാണ് ഗുണവും രുചിയും കൂടുതല്‍. ഇടുക്കിയിലെ മുരിക്കാശേരി, തേക്കിന്‍തണ്ട്, മങ്കുവ ഭാഗങ്ങളിലുള്ള കൊക്കോയ്ക്കാണ് ഏറ്റവും ഡിമാന്‍ഡ് ഉള്ളത്. ഇവിടങ്ങളിലെ കൊക്കോയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്കാള്‍ വില ലഭിക്കുന്നുണ്ട്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉത്പാദനം വര്‍ധിക്കുന്നതിനാല്‍ വരുംനാളുകളില്‍ വില ഇനിയും താഴേക്ക് പോയേക്കുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്കുന്നത്. ആഫ്രിക്കന്‍ കൊക്കോയ്ക്കാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗുണനിലവാരം കൂടുതല്‍.

X
Top