ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കോള്‍ ഇന്ത്യ ഓഹരികള്‍ കൂടുതല്‍ സബ്‌സ്‌ക്രൈബ് ചെയ്തു, സര്‍ക്കാറിന് ലഭിക്കുക 4,000 കോടി രൂപ

ന്യൂഡല്‍ഹി: കോള്‍ ഇന്ത്യ ഓഫര്‍ ഫോര്‍ സെയില്‍ അവസാനിച്ചപ്പോള്‍ നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും തങ്ങള്‍ക്കനുവദിച്ചതിലുമധികം സബ്‌സ്‌ക്രൈബ് ചെയ്തു. രണ്ട് ദിവസം നീണ്ട ഒഎഫ്എസില്‍ കോള്‍ ഇന്ത്യയുടെ 18.48 കോടി എണ്ണം അഥവാ 3 ശതമാനം ഓഹരികളാണ് സര്‍ക്കാര്‍ ഇഷ്യു ചെയ്തത്. 225 രൂപയായിരുന്നു ഫ്‌ലോര്‍ വില.

നിക്ഷേപ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ച 5.12 കോടി ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചപ്പോള്‍ ചില്ലറ നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തത് 2.58 കോടി ഓഹരികളാണ്. നിക്ഷേപ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച 8.76 ഓഹരികള്‍ക്ക് ബിഡ് സമര്‍പ്പിച്ചിരുന്നു. 0.15 ശതമാനം ഉയര്‍ന്ന് 230.90 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരി വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

പുതു സാമ്പത്തികവര്‍ഷത്തിലെ സര്‍ക്കാറിന്റെ ആദ്യ ഓഹരി വില്‍പനയാണ് രണ്ട് ദിവസങ്ങളിലായി നടന്നത്. നിലവില്‍ കോള്‍ ഇന്ത്യയുടെ 66.13 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാറിന്റെ പക്കലാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 51000 കോടി രൂപയുടെ ഓഹരി വില്‍പനയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

X
Top