നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

250 ശതമാനം ലാഭവിഹിത വിതരണത്തിന് റെക്കോര്ഡ് തീയതി നിശ്ചയിച്ച് ഫാര്‍മ കമ്പനി

മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 തീരുമാനിച്ചു. ഓഗസ്റ്റ് 9 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ ഓഹരി വില 975.95 രൂപയാണെന്നിരിക്കെ ലാഭവിഹിത യീല്‍ഡ് 0.51 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 9.67 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. 2022 ല്‍ 4.88 ശതമാനവും കഴിഞ്ഞ ആറ് മാസത്തില്‍ 3.26 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

എന്നാല്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ 1.01 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 5,10.20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി. 1935 ല്‍ രൂപീകൃതമായ സിപ്ല 75727.57 വിപണി മൂല്യമുള്ള ലാര്‍ജ്ക്യാപ്പ് കമ്പനിയാണ്.

മരുന്ന് നിര്‍മ്മാണ വിതരണ കമ്പനിയാണിത്. മരുന്നുകളുടെ നിര്‍മ്മാണം വില്‍പ്പന, കയറ്റുമതി, റോയല്‍റ്റി എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 5324.35 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 4.41 ശതമാനം കുറവാണിത്. 376.72 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മരുന്ന് കമ്പനിയായ സിപ്ലയ്ക്ക് ഏതാണ്ട് 80 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 50 വ്യത്യസ്ത ഡോസേജുകളിലായി 1500 ഓളം മരുന്നുകള്‍ വിപണിയിലെത്തിക്കുന്നു.

X
Top