ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

250 ശതമാനം ലാഭവിഹിത വിതരണത്തിന് റെക്കോര്ഡ് തീയതി നിശ്ചയിച്ച് ഫാര്‍മ കമ്പനി

മുംബൈ: പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 10 തീരുമാനിച്ചു. ഓഗസ്റ്റ് 9 ന് ഓഹരി എക്‌സ് ഡിവിഡന്റാകും. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 250 ശതമാനമാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ ഓഹരി വില 975.95 രൂപയാണെന്നിരിക്കെ ലാഭവിഹിത യീല്‍ഡ് 0.51 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 9.67 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. 2022 ല്‍ 4.88 ശതമാനവും കഴിഞ്ഞ ആറ് മാസത്തില്‍ 3.26 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

എന്നാല്‍ കഴിഞ്ഞ 5 ദിവസങ്ങളില്‍ 1.01 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 5,10.20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജുകള്‍ക്ക് മുകളിലാണ് ഓഹരി. 1935 ല്‍ രൂപീകൃതമായ സിപ്ല 75727.57 വിപണി മൂല്യമുള്ള ലാര്‍ജ്ക്യാപ്പ് കമ്പനിയാണ്.

മരുന്ന് നിര്‍മ്മാണ വിതരണ കമ്പനിയാണിത്. മരുന്നുകളുടെ നിര്‍മ്മാണം വില്‍പ്പന, കയറ്റുമതി, റോയല്‍റ്റി എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി 5324.35 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 4.41 ശതമാനം കുറവാണിത്. 376.72 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ലാഭം. ഇന്ത്യയിലെ മൂന്നാമത്തെ വലിയ മരുന്ന് കമ്പനിയായ സിപ്ലയ്ക്ക് ഏതാണ്ട് 80 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. 50 വ്യത്യസ്ത ഡോസേജുകളിലായി 1500 ഓളം മരുന്നുകള്‍ വിപണിയിലെത്തിക്കുന്നു.

X
Top