ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

ഐസിഐസിഐ ലോംബാർഡിന്റെ അറ്റാദായം 80 % ഉയർന്ന് 349 കോടിയായി

ഡൽഹി: 2022 ജൂണിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ അറ്റാദായം 80 ശതമാനം വർധിച്ച് 349 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 194 കോടി രൂപയായിരുന്നു. അതേപോലെ 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ നികുതിക്ക് മുമ്പുള്ള ലാഭം (PBT) 80.1 ശതമാനം വർധിച്ച് 465 കോടി രൂപയായി. കൂടാതെ 2022-23 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത നേരിട്ടുള്ള പ്രീമിയം വരുമാനം (ജിഡിപിഐ) 28.2 ശതമാനം ഉയർന്ന് 5,370 കോടി രൂപയായതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. 2021-22ലെ ഇതേ പാദത്തിലെ ജിഡിപിഐ 4,188 കോടി രൂപയായിരുന്നു.

കമ്പനിയുടെ സോൾവൻസി റേഷ്യോ ജൂൺ 30, 2022 ന് 2.61 മടങ്ങ് ആയിരുന്നുവെന്ന് ഇൻഷുറർ പറഞ്ഞു. പ്രസ്തുത പാദത്തിലെ റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ROAE) 15 ശതമാനമായിരുന്നു. ഐസിഐസിഐ ലോംബാർഡ് മോട്ടോർ, ആരോഗ്യം, വിള, തീ, വ്യക്തിഗത അപകടം, മറൈൻ, എഞ്ചിനീയറിംഗ്, ബാധ്യതാ ഇൻഷുറൻസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. അതേസമയം, ഐസിഐസിഐ ലോംബാർഡിന്റെ സ്റ്റോക്ക് ബിഎസ്ഇയിൽ 2.67 ശതമാനം ഇടിഞ്ഞ് 1,238.85 രൂപയിലെത്തി. 

X
Top