നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

അധിക എല്‍പിജി സബ്‌സിഡി പരിഗണനയില്‍, 30,000 കോടി രൂപ വകയിരുത്താന്‍ നീക്കം

ന്യൂഡല്‍ഹി: ദ്രവീകൃത പെട്രോളിയം ഗ്യാസിന്റെ (എല്‍പിജി) ചില്ലറ വില്‍പ്പന വില ഉയരുന്നതിനിടെ ആശ്വാസമേകാന്‍ സര്‍ക്കാര്‍. എല്‍പിജിയ്ക്ക് 30,000 കോടി രൂപ വരെ അധിക സബ്‌സിഡി പരിഗണിക്കുന്നതായി സിഎന്‍ബിസി ടിവി18 റിപ്പോര്‍ട്ട് ചെയ്തു. സുപ്രധാന പദ്ധതിയായ ഉജ്ജ്വലയുടെ ബജറ്റിനേക്കാള്‍ കൂടുതലാണ് സബ്‌സിഡിയ്ക്കായി കേന്ദ്രം മാറ്റിവച്ചിട്ടുള്ളത്.

അധിക സബ്‌സിഡിക്കായി കണക്കാക്കിയിരിക്കുന്ന തുക ഏകദേശം ‘25,000-30,000 കോടി രൂപ’ ആണെന്ന് വാര്‍ത്താ ചാനല്‍ പറയുന്നു. സബ്‌സിഡി തുക എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നല്‍കുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ബജറ്റ് എസ്റ്റിമേറ്റില്‍ എല്‍പിജി സബ്‌സിഡിയായി രേഖപ്പെടുത്തിയ 5,812 കോടി രൂപയേക്കാള്‍ കൂടുതലാണ് റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചിരിക്കുന്ന തുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ 19.2 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 91.50 രൂപ കുറച്ചിരുന്നു. ഇതോടെ ന്യൂഡല്‍ഹിയിലെ എല്‍പിജി വില 1,976 രൂപയില്‍ നിന്ന് 1,885 രൂപയായി കുറഞ്ഞു. അതേസമയം 14.2 കിലോഗ്രാം ഭാരമുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയാണ്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 244 രൂപയാണ് ഈ ഇനത്തിലുള്ള വര്‍ദ്ധനവ്. ജൂലൈയിലാണ് അവസാനമായി വിലകൂടിയത്. 50 രൂപ.

X
Top