ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

എണ്ണ ഉത്പാദകരുടെ ലാഭത്തില്‍ ഏര്‍പ്പെടുത്തിയ അധിക നികുതി കൂട്ടി

ഗോള വിപണിയിലെ അസംസ്കൃത എണ്ണവില വര്ധന കണക്കിലെടുത്ത് രാജ്യത്തെ എണ്ണ ഉത്പാദകരുടെ ലാഭത്തില് ഏര്പ്പെടുത്തിയ അധിക കയറ്റുമതി തീരുവ കൂട്ടി.

ഒഎന്ജിസി ഉള്പ്പടെയുള്ള കമ്പനികള് ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 9,500 രൂപയില് നിന്ന് 10,200 രൂപയായാണ് ഉയര്ത്തിയത്. നവംബര് 17 മുതലാണ് പ്രാബല്യം.

ഡീസല് കയറ്റുമതി നിരക്ക് ലിറ്ററിന് 13 രൂപയില് നിന്ന് 10.5ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഡീസല് നിരക്കില് ഒരു ലിറ്ററിന് 1.50 രൂപ റോഡ് ഇന്ഫ്രസ്ട്രെക്ചര് സെസും ഉള്പ്പെടുന്നുണ്ട്.

ആഗോള വിപണിയില് വിലകൂടുമ്പോള് രാജ്യത്തെ കമ്പനികള്ക്ക് ലഭിക്കുന്ന അധിക നേട്ടത്തിന്മേലാണ് പ്രത്യേക തീരുവ സര്ക്കാര് ഏര്പ്പെടുത്തിയത്. വില കുറയുന്നതിനനുസരിച്ച് നികുതി കുറയ്ക്കുകയും ചെയ്യുന്നുണ്ട്.

വ്യോമായന ഇന്ധന കയുറ്റുമതി നികുതി ലിറ്ററിന് അഞ്ചു രൂപതന്നെയായി തുടരും. രാജ്യത്തെ എണ്ണ ഉത്പാദകര് കയറ്റുമതിയിലൂടെ നേടുന്ന അധിക ലാഭം കണക്കിലെടുത്താണ് വിവിധ കാലയളവുകളില് നികുതി നിരക്കില് വ്യത്യാസം വരുത്തുന്നത്.

കഴിഞ്ഞ ജൂലായ് ഒന്നു മുതലാണ് കയറ്റുമതിക്ക് പ്രത്യേക നികുതി സര്ക്കാര് ഏര്പ്പെടുത്തിയത്. തുടക്കത്തില് പെട്രോള് ലിറ്ററിന് ആറു രൂപയും വ്യോമയാന ഇന്ധനത്തിന് 13 രൂപയുമാണ് അധിക നികുതി ഏര്പ്പെടുത്തിയിരുന്നത്.

X
Top