വിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കും

‘മെയ്ക്ക് ഇൻ ഇന്ത്യ’യാകാൻ മരുന്നു കമ്പനികളോട് കേന്ദ്രം

ന്യൂഡൽഹി: ചൈനയെ ആശ്രയിക്കുന്നതിനു പകരം, മരുന്നു നിർമാണത്തിനു ഉൾപ്പെടെയുള്ള മെഡിക്കൽ അസംസ്കൃത വസ്തുക്കളുടെ നിർമാണം ഇന്ത്യയിൽ ത്വരിതപ്പെടുത്തുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതിന്റെ ഭാഗമായി ഉൽപാദനം വർധിപ്പിക്കാൻ മരുന്നു കമ്പനികൾക്ക് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് (ഡിഒപി) നിർദേശം നൽകി.

മെഡിക്കൽ അസംസ്കൃത വസ്തുക്കളുടെ നിർമാണം പ്രോത്സാഹിപ്പിക്കാൻ രൂപീകരിച്ച പെർഫോമൻസ്-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിലുള്ള കമ്പനികളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മരുന്നു നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളിൽ 75% ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

പിഎൽഐ പദ്ധതി വന്നതോടെ സ്ഥിതിഗതികൾക്കു നേരിയ മാറ്റം വന്നെങ്കിലും പ്രകടനം പര്യാപ്തമല്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

X
Top