ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഗോതമ്പ് സംഭരണം 7 ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ

ന്യൂഡൽഹി: ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗോതമ്പ് വാങ്ങല്‍ ഗണ്യമായി വര്‍ധിപ്പിക്കാനും സംഭരണം ഏഴിരട്ടിയായി 50 ലക്ഷം ടണ്ണായി ഉയര്‍ത്താനും ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം തുടരുന്നതിനാല്‍ കയറ്റുമതി ചെയ്യുക എന്നത് ഒരു സ്വപ്നമായി തുടരുമെന്ന് ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര വ്യാഴാഴ്ച പറഞ്ഞു.

യുപി, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കാവുന്നതിലും വളരെ കുറവാണ് സംഭാവന ചെയ്യുന്നത്. ഈ വര്‍ഷം മൊത്തം 310 ലക്ഷം ടണ്‍ ഗോതമ്പ് സംഭരണമാണ് ലക്ഷ്യമിടുന്നത്.

ഇതില്‍ മൂന്ന് പാരമ്പര്യേതര സംഭരണ സംസ്ഥാനങ്ങളില്‍ നിന്ന് 50 ലക്ഷം ടണ്ണെങ്കിലും സംഭരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങള്‍ 2023-24 വിപണന വര്‍ഷത്തില്‍ (ഏപ്രില്‍-മാര്‍ച്ച്) കേന്ദ്ര പൂളിലേക്ക് സംഭാവന ചെയ്തത് 6.7 ലക്ഷം ടണ്‍ മാത്രമാണെങ്കില്‍, മൊത്തം ഗോതമ്പ് സംഭരണ ലക്ഷ്യത്തിന്റെ 16 ശതമാനം സംഭരിക്കാന്‍ കേന്ദ്ര ഭക്ഷ്യ മന്ത്രാലയം തീരുമാനിച്ചു. 2024-25ല്‍ 310 ലക്ഷം ടണ്‍ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്.

കേന്ദ്രത്തിന്റെ നോഡല്‍ ഏജന്‍സിയായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്സിഐ) സംസ്ഥാന ഏജന്‍സികളുമാണ് സാധാരണയായി കുറഞ്ഞ താങ്ങുവിലയില്‍ (എംഎസ്പി) ഗോതമ്പ് സംഭരണം നടത്തുന്നത്.

എന്നാല്‍ സഹകരണ സംഘങ്ങളായ നാഫെഡും എന്‍സിസിഎഫും ഈ വര്‍ഷം 5 ലക്ഷം വീതം സംഭരണ ലക്ഷ്യം മുന്നോട്ട് വച്ചിട്ടുണ്ട്.

X
Top