Alt Image
ഉത്തരവാദിത്ത ടൂറിസം: കേരളം ആഗോള മാതൃകയെന്ന് അന്താരാഷ്ട്ര വിദഗ്ധര്‍ഊർജ്ജരംഗത്ത് കേരളത്തിന് ഇനി ആഗോള കരുത്ത്; അന്താരാഷ്ട്ര സമിതിയുമായും പ്രമുഖ കലാലയങ്ങളുമായും ഇഎംസി കരാർ ഒപ്പിട്ടുയുഎസുമായുള്ള വ്യാപാരക്കരാർ: ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾ റഷ്യൻ എണ്ണ ഒഴിവാക്കുന്നുപിഎം കെയേഴ്സ് ഫണ്ടിനെപ്പറ്റി പാർലമെന്റിൽ ചോദ്യം വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്കേന്ദ്രജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചേക്കും

സ്റ്റാർട്ടപ്പുകളുടെ നിർവചനം മാറ്റി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ‘സ്‌റ്റാർട്ടപ്പി’ന്‍റെ നിർവചനം കേന്ദ്രം പരിഷ്കരിച്ചു. 100 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭങ്ങളെയാണ് സ്‌റ്റാർട്ടപ്പുകളായി ഇതുവരെ പരിഗണിച്ചിരുന്നത്. ഇത് 200 കോടി രൂപയാക്കി വർധിപ്പിച്ചു.

വിറ്റുവരവ് 100 കോടിയിൽ കൂടിയാലും സ്‌റ്റാർട്ടപ്പുകളായി തുടരാം. അതുവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതും ഉറപ്പാക്കാം.

പുതുതലമുറ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ പരിഗണിക്കുന്നതിനായി ‘ഡീപ് ടെക് സ്റ്റാർട്ടപ്’ എന്ന പുതിയ നിർവചനവും ഉൾപ്പെടുത്തി. ഇവയ്ക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു.

10 വർഷം വരെയാണ് സാധാരണ സംരംഭങ്ങൾക്ക് സ്‌റ്റാർട്ടപ് എന്ന പരിഗണന ലഭിക്കുന്നത്. ഡീപ് ടെക് സ്‌റ്റാർട്ടപ്പുകൾക്ക് ഇത് 20 വർഷമാക്കി. ഒപ്പം വിറ്റുവരവ് 300 കോടി രൂപ വരെയാകാം.

X
Top