ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

മികച്ച പ്രകടനം നടത്തി അപ്പോളോ ടയേഴ്‌സ് ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തില്‍ ബെഞ്ച്‌മാര്‍ക്ക് സൂചികകളെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച ഓഹരിയാണ് അപ്പോളോ ടയേഴ്‌സിന്റേത്. ഓഹരി 19 ശതമാനം ഉയര്‍ച്ച കൈവരിച്ചപ്പോള്‍ സെന്‍സെക്‌സ് വെറും ഒരു ശതമാനം മാത്രമാണ് ഉയര്‍ന്നത്. വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുകയാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങളായ ഐസിഐസിഐ സെക്യൂരിറ്റീസും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസും.

ഐസിഐസിഐ സെക്യൂരിറ്റീസ് 329 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുമ്പോള്‍ എച്ച്ഡിഎഫ്‌സി 260 രൂപയാണ് ലക്ഷ്യവില നിശ്ചയിക്കുന്നത്. ട്രക്ക്, ബസ് സെഗ്മന്റിലെ ഉയര്‍ന്ന നിക്ഷേപം കമ്പനിയ്ക്ക് ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറയുന്നു. മാത്രമല്ല സ്ഥിരമായ മൂലധന ചെലവുകളും പോസിറ്റീവ് വശമാണ്.

6.53 ശതമാനം ഉയര്‍ന്ന് 299.55 രൂപയിലാണ് വ്യാഴാഴ്ച ഓഹരി ക്ലോസ് ചെയ്തത്. 16753.96 കോടി രൂപ വിപണി മൂല്യമുള്ള അപ്പോളോ ടയേഴ്‌സ് ഒരു മിഡ് ക്യാപ്പ് കമ്പനിയാണ്. 1972 ലാണ് കമ്പനി സ്ഥാപിതമാകുന്നത്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 5952.61 കോടി രൂപയുടെ വരുമാനം നേടി.

തൊട്ടുമുന്‍പാദത്തേക്കാള്‍ 6 ശതമാനം കൂടുതലാണ് ഇത്. 190.65 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. കമ്പനിയുടെ 37.34 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരുടെ കൈവശമാണ്. 24.72 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരും 13.46 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top