കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രംധവള പത്രത്തിന്റെ ഉള്ളടക്കം പുറത്ത്; സംസ്ഥാനത്തിന്‍റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ, ട്രഷറി പ്രതിസന്ധി രൂക്ഷംഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ കല്ലുകടി

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരിയില്‍ ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിച്ച് ബ്രോക്കറേജ് സ്ഥാപനം

മുംബൈ: സെപ്തംബര്‍ പാദ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഓഹരി തിരിച്ചടി നേരിട്ടു. 3.25 ശതമാനം ഇടിവ് നേരിട്ട് 56.50 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. എന്നാല്‍ തിങ്കളാഴ്ച നടന്ന മുഹൂര്‍ത്ത് വ്യാപാരത്തില്‍ 52 ആഴ്ച ഉയരമായ 59.40 രേഖപ്പെടുത്താന്‍ സ്റ്റോക്കിനായിരുന്നു.

2022 ല്‍ ഇതുവരെ 17.5 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. 4 മാസത്തില്‍ 101 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവും കൈവരിച്ചു. ജൂണ്‍ 22 ലെ 28.95 രൂപയാണ് 52 ആഴ്ച താഴ്ച.

നികുതി കഴിച്ചുള്ള ലാഭം 266 ശതമാനം വര്‍ധിപ്പിച്ച് 556 കോടി രൂപയാക്കാന്‍ സെപ്തംബര്‍ പാദത്തില്‍ ബാങ്കിനായിരുന്നു. അറ്റ പലിശ വരുമാനം 32 ശതമാനം ഉയര്‍ന്ന് 3002 രൂപയായപ്പോള്‍ അറ്റ പലിശ മാര്‍ജിന്‍ 5.83 ല്‍ നിന്നും 5.98 ശതമാനവുമായി വര്‍ധിച്ചു. 10 ശതമാനം ആര്‍ഒഇയും 1.07 ശതമാനം ആര്‍ഒഎയും കരസ്ഥമാക്കാനുമായി.

വരുമാനവും പ്രീ പ്രൊവിഷന്‍ ഓപ്പറേറ്റിംഗ് പ്രോഫിറ്റും, 2022-24 സാമ്പത്തികവര്‍ഷത്തില്‍ യഥാക്രമം 23 ശതമാനം, 41 ശതമാനം സിഎജിആറില്‍ വളരുമെന്ന് ഫിലിപ് കാപിറ്റലിലെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് സാഗര്‍ ഷാ പറയുന്നു. അതുകൊണ്ടുതന്നെ 66 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. നിലവിലെ വിലയില്‍ നിന്നും 15 ശതമാനത്തിന്റെ ഉയര്‍ച്ചയാണിത്.

X
Top