2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടം കുറിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 248.84 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 61872.99 ലെവലിലും നിഫ്റ്റി 74.20 പോയിന്റ് അഥവാ 0.40 ശതമാനം ഉയര്‍ന്ന് 18,403.40 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1582 ഓഹരികള്‍ മുന്നേറി.

1814 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 120 ഓഹരി വിലകളില്‍ മാറ്റമില്ല. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡി ലാബോറട്ടറീസ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. കോള്‍ ഇന്ത്യ, എച്ച്ഡിഎഫ്‌സി ലൈഫ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, സിപ്ല, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നഷ്ടത്തില്‍.

വാഹനം, എണ്ണയും വാതകവും, ബാങ്ക് എന്നിവ അര ശതമാനം മുതല്‍ 1 ശതമാനം വരെ ഉയര്‍ന്നു. മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ സ്ഥിരത പുലര്‍ത്തി. തുടക്കത്തിലെ കണ്‍സോളിഡേഷന് ശേഷം ബുള്ളുകള്‍ നിയന്ത്രണമേറ്റെടുത്തുവെന്ന് ഷെയര്‍ഖാന്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഹെഡ് ഗൗരവ് രത്‌നപരാഖി പറയുന്നു.

വരും ദിവസത്തില്‍ നിഫ്റ്റി 18500 ലക്ഷ്യം വയ്ക്കും. മിഡ് ക്യാപ്പ്,സ്‌മോള്‍ക്യാപ്പ് സൂചികകള്‍ ഹ്രസ്വകാല കണ്‍സോളിഡേഷനിലാണെന്നും ഗൗരവ് രത്‌നപരാഖി വിലയിരുത്തി.

X
Top