ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

പരിഷ്‌ക്കരിച്ച വായ്പാ പ്രൊവിഷനിംഗ് സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ബാങ്കുകള്‍

ന്യൂഡല്‍ഹി: പ്രതീക്ഷിത ക്രെഡിറ്റ് ലോസ് (ഇസിഎല്‍) സമ്പ്രദായം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ബാങ്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യോട് ആവശ്യപ്പെട്ടു. ഒരു വര്‍ഷമാണ് ബാങ്കുകള്‍ ആവശ്യപ്പെട്ട അധിക കാലയളവ്. ” കുറച്ച് സമയം കൂടി അനുവദിക്കണമെന്ന് ഞങ്ങള്‍ റെഗുലേറ്ററോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്,” ഐബിഎയുടെ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്തയെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

പ്രതീക്ഷിക്കുന്ന നഷ്ടത്തിനുസൃതമായി പ്രൊവിഷനിംഗ് നടത്താന്‍ ബാങ്കുകള്‍ തയ്യാറാകണമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ‘സംഭവിച്ച നഷ്ടം’ എന്നതിന് പകരം പ്രതീക്ഷിത വായ്പാ നഷ്ടം (ഇസിഎല്‍) എന്ന സമീപനത്തിലേയ്ക്ക് പ്രൊവിഷനിംഗ് നടത്തുമ്പോള്‍ ബാങ്കുകള്‍ മാറണമെന്നും കേന്ദ്രബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൃത്യമായ സമയപരിധി ഇതുവരെ തീരുമാനിച്ചിട്ടില്ല.

പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഒഴികെ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും ഇസിഎല്‍ സമീപനം പുലര്‍ത്തണം.

ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് സ്റ്റാന്‍ഡേര്‍ഡിന്റെ (IFRS) ഇന്ത്യന്‍ പതിപ്പായ IndAS നടപ്പിലാക്കാന്‍ ഇതിന് മുന്‍പും കേന്ദ്രബാങ്ക് ശ്രമിച്ചിട്ടുണ്ട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ IndAS മാറ്റിവയ്ക്കുന്നതായി 2019 മാര്‍ച്ചില്‍ അര്‍ബിഐ പ്രഖ്യാപിച്ചു. അതേസമയം നോണ്‍-ബാങ്ക് ഫിനാന്‍സിംഗ് കമ്പനികള്‍ ഈ മാതൃകയാണ് പിന്തുടരുന്നത്.

കിട്ടാകട പ്രൊവിഷനിംഗ് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുമേഖല ബാങ്കുകളെ കുഴക്കില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ദിനേശ് കുമാര്‍ ഖാര പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പൊതുമേഖലാ ബാങ്കുകളുടെ പ്രൊവിഷന്‍ കവറേജ് അനുപാതം ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്.പൊതുമേഖല ബാങ്കുകള്‍ക്ക് ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്യാനാകും.

X
Top