ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

വായ്പ തിരിച്ചടവ്: മന:പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്ക് സെറ്റില്‍മന്റ് അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ ബാങ്ക് യൂണിയനുകള്‍

ന്യൂഡല്‍ഹി: മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരുടെ വായ്പകള്‍ ഒത്തുതീര്‍പ്പ് സെറ്റില്‍മെന്റ് വഴി തീര്‍പ്പാക്കാന്‍ ബാങ്കുകളെ അനുവദിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തീരുമാനത്തിനെതിരെ ബാങ്ക് യൂണിയനുകള്‍. ‘ഒത്തുതീര്‍പ്പുകള്‍ക്കും സാങ്കേതിക എഴുതിത്തള്ളലുകള്‍ക്കുമുള്ള ചട്ടക്കൂട്’ ‘ബാങ്കിംഗ് സംവിധാനത്തിന്റെ സമഗ്രതയില്‍ വിട്ടുവീഴ്ച ചെയ്യുന്നതാണെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവരെ ഫലപ്രദമായി നേരിടുന്നതിന് പകരം അവരെ ശക്തിപ്പെടുത്തുന്ന നടപടിയാണ് ഇത്.

മന:പൂര്‍വ്വം വീഴ്ചവരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് വാദിക്കുന്നവരാണ് തങ്ങളെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനും (എഐബിഒസി) ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐബിഇഎ) പറഞ്ഞു. തട്ടിപ്പ് അല്ലെങ്കില്‍ മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പനുവദിക്കുന്നത് തത്വങ്ങളോടുള്ള അവഹേളനമാണ്. ഇത്, സാമ്പത്തിക ബാധ്യതകള്‍ നിറവേറ്റാന്‍ ശ്രമിക്കുന്ന സത്യസന്ധരായ വായ്പക്കാര്‍ക്ക് മോശം സന്ദേശം നല്‍കും.

തട്ടിപ്പുകള്‍ / ദുരുപയോഗം / മനഃപൂര്‍വ്വം വീഴ്ച വരുത്തിയവര്‍ തുടങ്ങിയവര്‍ക്ക് വായ്പ പുന:സംഘടനയ്ക്ക് യോഗ്യതയില്ലെന്ന് ആര്‍ബിഐ ‘സ്‌ട്രെസ്ഡ് അസറ്റുകളുടെ പരിഹാരത്തിനുള്ള പ്രുഡന്‍ഷ്യല്‍ ഫ്രെയിംവര്‍ക്ക്’ (ജൂണ്‍ 7, 2019) ല്‍, പറഞ്ഞിരുന്നു, യൂണിയനുകള്‍ ചൂണ്ടിക്കാട്ടി.മനഃപൂര്‍വ്വം വീഴ്ച വരുത്തുന്നവര്‍ക്ക് ഒത്തുതീര്‍പ്പ് സെറ്റില്‍മെന്റുകള്‍ നല്‍കുന്നതിനുള്ള പുതിയ തീരുമാനം അതുകൊണ്ടുതന്നെ ഞെട്ടലുളവാക്കുന്നതാണ്. ഇത് ബാങ്കിംഗ് മേഖലയിലെ പൊതുജന വിശ്വാസം ഇല്ലാതാക്കുകയും നിക്ഷേപകരുടെ ആത്മവിശ്വാസം ദുര്‍ബലപ്പെടുത്തുകയും ചെയ്യും,എഐബിഇഎയും എഐബിഒസിയും പറഞ്ഞു.

X
Top