പ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം12 ദിവസത്തിനിടെ രാജ്യത്ത് വിതരണം ചെയ്തത് 6.6 ലക്ഷം ‘ഛോട്ടു’ സിലിണ്ടറുകൾഇന്ത്യ ആയുധങ്ങൾ വിറ്റത് അമേരിക്കയും ഇസ്രായേലും അടക്കം രാജ്യങ്ങൾക്ക്പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽക്രിട്ടിക്കൽ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി

ഏകീകരണം തുടരുമെന്ന് വിദഗ്ധര്‍

കൊച്ചി: ഐടി വരുമാനം കുറയാനുള്ള സാധ്യത, ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍, നിരീക്ഷിക്കുന്നു. അതേസമയം യുഎസ് പണപ്പെരുപ്പം മിതമാകുമെന്ന സൂചന മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകളെ ഉയര്‍ത്തുകയും ചെയ്തു.സെന്‍സെക്‌സ് 223.94 പോയിന്റ് അഥവാ 0.34 ശതമാനം താഴ്ന്ന് 65393.90 ലെവലിലും നിഫ്റ്റി50 55.10 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 19384.30 ലെവലിലും ക്ലോസ്് ചെയ്തത് വിലയിരുത്തുകയായിരുന്നു അദ്ദേഹം.

കൂടാതെ മണ്ഡിവില വില താങ്ങുവിലയേക്കാള്‍ ഉയര്‍ന്നതും ഖാരിഫ് വിതയ്ക്കല്‍ മന്ദഗതിയിലായതും പണപ്പെരുപ്പവും നിക്ഷേപകരെ അകറ്റി. മണ്‍സൂണ്‍ പുരോഗതിയും ജൂലൈയിലെ ഖാരിഫ് വിതയ്ക്കലുമാണ് ഭാവി പണപ്പെരുപ്പത്തെ നിര്‍ണ്ണയിക്കുന്നത്. 19300-19550 പരിധിയിലാണ് നിഫ്റ്റി വ്യാപാരം തുടര്‍ന്നതെന്ന് ഷെയര്‍ഖാന്‍ ബിഎന്‍പി പാരിബാസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ വിലയിരുത്തുന്നു.

19500-19550 ലെവലുകളിലാണ് പ്രതിരോധം. ഈ ഏകീകരണം കാരണം മണിക്കൂര്‍ മൊമന്റം ഇന്‍ഡിക്കേറ്റര്‍ നെഗറ്റീവ് ക്രോസോവര്‍ സൂചിപ്പിച്ചു. 19550 ന് സമീപത്ത് ക്ലോസിംഗ് നടക്കുന്നത് വരെ ഏകീകരണം തുടരാനാണ് സാധ്യത.

X
Top