ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ കുതിച്ചുചാട്ടംഇലക്‌ട്രോണിക്സ് നിർമാണ മേഖലയ്ക്ക് പിന്തുണയുമായി കേന്ദ്രസർക്കാർ; കസ്റ്റംസ് തീരുവ ഇളവുകളുടെ കാലാവധി നീട്ടിഅതിഥിത്തൊഴിലാളികൾ കേരളത്തിൽ ഒരു വർഷം ചെലവഴിക്കുന്നത് 26,100 കോടി; വരുമാനത്തിന്റെ മൂന്നിലൊന്ന്രാജ്യത്ത് ശക്തമായ സാമ്പത്തിക വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്

നവംബറില്‍ തിരിച്ചെത്തിയത് 74 കോടിയുടെ 2,000 രൂപ നോട്ടുകള്‍

മുംബൈ: നവംബര്‍ മാസത്തില്‍ 74 കോടി രൂപയുടെ 2,000 രൂപ നോട്ടുകള്‍ കൂടി ഓഫീസുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്. ഇതോടെ, പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകള്‍ 5,743 കോടി രൂപയായി കുറഞ്ഞു. ഈ വര്‍ഷം ഒക്ടോബര്‍ 31 ന് ഇത് 5,817 കോടി രൂപയായിരുന്നുവെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. 2016 ലെ നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ, 2023 മെയ് മാസത്തില്‍, അവതരിപ്പിച്ച 2,000 രൂപ മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നു.  

2023 ഒക്ടോബര്‍ 7 വരെ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാനും മാറ്റി നല്‍കാനുമുള്ള സൗകര്യം ലഭ്യമായിരുന്നു. 2023 ഒക്ടോബര്‍ 9 മുതല്‍, ആര്‍ബിഐയുടെ 19 ഇഷ്യൂ ഓഫീസുകളും വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിനായി 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ തുടങ്ങി.  

ഇതിനുപുറമെ, പൊതുജനങ്ങള്‍ രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യ പോസ്റ്റ് വഴി 2,000 രൂപ നോട്ടുകള്‍ ആര്‍ബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനായി അയയ്ക്കുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.  പ്രചാരത്തിലുണ്ടായിരുന്ന 2,000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നുവെന്ന് ആര്‍ബിഐ അറിയിച്ചു.നോട്ടുകള്‍ ഇപ്പോഴും നിയമസാധുതയുള്ളതായി തുടരുമെന്ന് ആര്‍ബിഐ പറഞ്ഞു.

X
Top