വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

2023ലെ 54 ഐപിഒകള്‍ നല്‍കിയത്‌ ശരാശരി 45% നേട്ടം

മുംബൈ: 2023ല്‍ ഇറങ്ങിയ 59 ഐപിഒകളില്‍ 55ഉം ശരാശരി 45 ശതമാനം നേട്ടം നല്‍കി. ഇവയില്‍ നാല്‌ ഐപിഒകള്‍ മാത്രമാണ്‌ ഇഷ്യു വിലയില്‍ നിന്നും താഴെയായി വ്യാപാരം ചെയ്യുന്നത്‌.

2023ല്‍ 59 കമ്പനികള്‍ ഐപിഒകള്‍ വഴി സമാഹരിച്ചത്‌ 54,000 കോടി രൂപയാണ്‌. 59 ഐപിഒകളില്‍ മൂന്നില്‍ രണ്ടും നിഫ്‌റ്റിയേക്കാള്‍ മികച്ച നേട്ടം 2023ല്‍ നല്‍കി. കഴിഞ്ഞ വര്‍ഷം നിഫ്‌റ്റി ഏകദേശം 20 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌.

59 ഐപിഒകളുടെ ശരാശരി ലിസ്റ്റിംഗ്‌ നേട്ടം 26.3 ശതമാനമാണ്‌. ഡിസംബര്‍ 29ലെ വില പ്രകാരം ഇവ നല്‍കിയ ശരാശരി നേട്ടം 45 ശതമാനമാണ്‌. നാല്‌ ഐപിഒകള്‍ ഇഷ്യു വിലയില്‍ നിന്നും താഴെയായി വ്യാപാരം ചെയ്യുന്നു. 23 ഐപിഒകളുടെ വില 50 ശതമാനത്തിലേറെ ഉയര്‍ന്നു. ഒന്‍പത്‌ ഐപിഒകള്‍ 100 ശതമാനത്തിലേറെ നേട്ടം നല്‍കി.

ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത്‌ ഇന്ത്യന്‍ റിന്യൂവബ്‌ള്‍ എനര്‍ജി ഡെവലപ്‌മെന്റ്‌ഏജന്‍സി (ഐആര്‍ഡിഇഎ) ആണ്‌. 32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഈ ഓഹരി 221.3 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌.

സയന്റ്‌ ഡിഎല്‍എം 154.5 ശതമാനവും നെറ്റ്‌ വെബ്‌ ടെക്‌നോളജീസ്‌ 140.7 ശതമാനവും നേട്ടം കൈവരിച്ചു. ലിസ്റ്റിംഗിനു ശേഷം 180 ശതമാനം വരെ ഓഹരി വില ഉയര്‍ന്ന ടാറ്റാ ടെക്‌നോളജീസ്‌ ഇപ്പോള്‍ ഇഷ്യു വിലയില്‍ നിന്നും 136 ശതമാനം മുകളിലാണ്‌. സിഗ്നേച്ചര്‍ ഗ്ലോബല്‍ 128 ശതമാനം നേട്ടമാണ്‌ നല്‍കിയത്‌.

2023ല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ ഇറങ്ങിയ രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. മൊത്തം 250 ഐപിഒകളാണ്‌ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തിയത്‌.

ഇതില്‍ 58 എണ്ണം മെയിന്‍ ബോര്‍ഡ്‌ ഐപിഒകളും 182 എണ്ണം എസ്‌എംഇ ഐപിഒകളും ആയിരുന്നു.

X
Top