ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്പൊതുമേഖല വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ രക്ഷാ പാക്കേജ്, സ്വകാര്യവത്ക്കരണം നിബന്ധനകളുടെ ഭാഗം64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾ

ഇന്ത്യയിൽ ഈ വർഷം അടച്ചു പൂട്ടിയത് 11233 സ്റ്റാർട്ടപ്പുകൾ

ന്ത്യയിൽ സ്റ്റാർട്ടപ്പുകൾക്ക് ‘ശനിദശ’യെന്ന് കണക്കുകൾ. 2025 വർഷത്തിൽ ഇതു വരെ രാജ്യത്ത് 11,233 സ്റ്റാർട്ടപ്പുകളാണ് അടച്ചു പൂട്ടിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ ഒക്ടോബറിൽ മാത്രം 8,649 സ്റ്റാർട്ടപ്പുകൾക്ക് ‘താഴ്’ വീണു. 2024 ഒക്ടോബറിനെ അപേക്ഷിച്ച് 30% വർധനയാണിത്.
ഈ വർഷം അടച്ചു പൂട്ടിയവയിൽ fyi, Hike, Beepkart, Astra, Ohm Mobility, Code Parrot, Blip, Subtl AI, Otipy, Log 9 Material, ANS Commerce എന്നീ പ്രമുഖ സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്നു.

‘B2C’ ഇ-കൊമേഴ്സുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ അടച്ചു പൂട്ടലുകളുണ്ടായത് (5,776). എന്റർപ്രൈസ് സോഫ്റ്റ് വെയർ (4,174), SaaS (Software as a Service, 2,785) എന്നീ മേഖലകളുമായി ബന്ധപ്പെട്ടും കൂടുതൽ സംരംഭങ്ങൾ നിർത്തേണ്ടി വന്നു.

വിപണിയുമായി ചേർന്നു പോകാത്ത ഗുഡ്സ്/സർവീസ് ബിസിനസ് മോഡലുകൾക്കാണ് തിരിച്ചടി നേരിട്ടതെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്ഥിരതയുള്ള ബിസിനസ് വികസിപ്പിക്കാൻ ഇതിനാൽ സാധിച്ചില്ല. ഉയർന്ന ചിലവുകൾ, വരുമാനത്തിലെ കുറവ്, ഫണ്ടിങ് സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയ ഘടകങ്ങളും പല സ്റ്റാർട്ടപ്പുകൾക്കും വെല്ലുവിളികളായി മാറി.

പ്രധാനമായും കൺസ്യൂമർ അധിഷ്ഠിത ബിസിനസുകൾക്കാണ് ഇത്തരത്തിൽ തിരിച്ചടി നേരിട്ടത്.
കൺസ്യൂമർ ടെക് മേഖലയിലെ B2C ഇ-കൊമേഴ്സ് സെക്ടറിലാണ് വലിയ തോതിൽ പ്രശ്നങ്ങളുണ്ടായത്. സ്റ്റാർട്ടപ്പ് തരംഗത്തിന്റെ മുഖ്യ കേന്ദ്രമായിരുന്ന സെക്ടറാണിത്. ഈ വർഷം ആകെ അടച്ചു പൂട്ടിയ സ്റ്റാർട്ടപ്പുകളിൽ പകുതിയോളം, അതായത് 5,776 കമ്പനികൾ ഈ രംഗത്തുള്ളവയാണ്.

ഡിസ്കൗണ്ട്, വലിയ നിക്ഷേപകരോടുള്ള അമിത ആശ്രിതത്ത്വം തുടങ്ങിയവ ഇവിടെ തിരിച്ചടിയായെന്ന് വിലയിരുത്തപ്പെടുന്നു. പൈലറ്റ് മോഡലുകൾ സ്ഥിരവരുമാനമുള്ള കോൺട്രാക്ടുകളാക്കി മാറ്റാൻ പല കമ്പനികൾക്കും സാധിക്കാതെ പോയി. കർശനമായ കോർപറേറ്റ് ടെക് ബഡ്ജറ്റുകളും പരിമിതികളായി മാറി.

2020 കാലഘട്ടത്തിൽ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ ധാരാളമുണ്ടായിരുന്നു. സ്റ്റാർട്ടപ്പ് സ്ഥാപകർ കുറഞ്ഞത് 3 ബിസിനസ് മോഡലുകളെങ്കിലും പരീക്ഷിച്ചതിന് ശേഷമായിരുന്നു ഒരെണ്ണം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ 2025 വർഷത്തോടെ ഈ നില മാറി. ഈ വർഷം തുടക്കമിട്ട 7 സ്റ്റാർട്ടപ്പുകൾ മാസങ്ങൾക്കകം തന്നെ പൂട്ടിപ്പോയി.

നിലവിൽ കൂടുതൽ സങ്കീർണമായ, അനുകരിക്കാൻ പ്രയാസമുള്ള ബിസിനസ് മോഡലുകൾക്കാണ് നിലനിൽപ്പെന്ന് വിലയിരുത്തപ്പെടുന്നു. അടിസ്ഥാനപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഇത്തരം ചുവടു മാറ്റം നടത്താൻ കമ്പനികൾക്ക് സാധിച്ചാൽ സ്റ്റാർട്ടപ്പിന്റെ പുഷ്ക്കല കാലം വീണ്ടും ഇന്ത്യയിൽ തളിരിടും.

X
Top