സാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്തിരഞ്ഞെടുപ്പിന്‍റെ പടിവാതിൽക്കൽ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്; സ്ത്രീ-വയോജന ക്ഷേമം, ഡിഎ കുടിശ്ശിക തുടങ്ങി വികസന വരെ നീളുന്ന പ്രഖ്യാപനങ്ങൾ

പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപ

തിരുവനന്തപുരം: കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമായ പാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റി പദ്ധതിക്കായി പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 105.2 ഏക്കർ ഭൂമി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനു കൈമാറാൻ മന്ത്രിസഭ അനുമതി നൽകി. പകരം ആദ്യഗഡുവായി കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിക്കും.

പദ്ധതിക്കായി കേന്ദ്ര – സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയാണ് (എസ്പിവി) കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷൻ. പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കർ ഭൂമിയിലാണു സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്.

ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്കു നാഷനൽ ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനുമാണു പണം മുടക്കുക. ഭൂമി എസ്പിവിക്കു കൈമാറുന്നതിനൊപ്പം ആവശ്യമുള്ള തുക ഗഡുക്കളായി കേന്ദ്രം അനുവദിക്കുമെന്നാണു ധാരണ.

ഭൂമി കൈമാറിയതോടെ പ്രോജക്ട് മാനേജ്മെന്റ് കൺസൽറ്റൻസിയെ നിശ്ചയിക്കാനുള്ള ടെൻഡർ നടപടിയിലേക്കും ഇനി കടക്കാനാകും.

ഇൻഡസ്ട്രിയൽ സ്മാർട് സിറ്റിയുടെ രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സ്ഥലങ്ങളിലാണ്. പദ്ധതിക്കു കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു.

ആകെ 1470 ഏക്കർ ഇതിനകം കിൻഫ്ര ഏറ്റെടുത്തു. ഘട്ടം ഘട്ടമായി കേന്ദ്രം പണം നൽകുന്നതിനൊപ്പം തുല്യമായ തുകയുടെ ഭൂമിയും എസ്പിവിയുടെ പേരിലേക്കു മാറ്റും.

X
Top