അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

പൊതുവിപണിയിലേക്ക് കുതിക്കാന്‍ സെപ്‌റ്റോ; 11,000 കോടിയുടെ ഐപിഒയ്ക്ക് വഴിയൊരുങ്ങുന്നു

മുംബൈ: പൊതുവിപണിയിലേക്കുള്ള കുതിപ്പിനൊരുങ്ങി ക്വിക്ക് കൊമേഴ്സ് ഭീമനായ സെപ്‌റ്റോ. അടുത്ത ആഴ്ചയോടെ കമ്പനി പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയില്‍ ഫയല്‍ ചെയ്യും. ഈ നീക്കം ജൂലൈ മാസത്തോടെ ഐപിഒ വഴി ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുമുള്ള കമ്പനിയുടെ പദ്ധതികള്‍ക്ക് വേഗത പകരും. ഏകദേശം 11,000 കോടി രൂപ സമാഹരിക്കാനാണ് സെപ്‌റ്റോ ലക്ഷ്യമിടുന്നത്.

ഈ ഐപിഒയുടെ മറ്റൊരു പ്രത്യേകത, കമ്പനി സ്ഥാപകരായ ആദിത് പാലിച്ചയും കൈവല്യ വോറയും തങ്ങളുടെ ഓഹരികള്‍ വില്‍ക്കില്ല എന്നതാണ്. കമ്പനിയുടെ ഭാവിയിലുള്ള വിശ്വാസം മൂലം അവര്‍ തങ്ങളുടെ ഓഹരികള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചു. നിലവില്‍ ദ്രുത വാണിജ്യ മേഖലയില്‍ മത്സരം മുറുകുന്ന സാഹചര്യത്തില്‍, സെപ്‌റ്റോയുടെ നെറ്റ് ഓര്‍ഡര്‍ മൂല്യം നടപ്പ് പാദത്തില്‍ 10,000 കോടി രൂപ പിന്നിട്ടത് കമ്പനിക്ക് വലിയ കരുത്താണ് പകരുന്നത്.

ലാഭക്ഷമതയിലേക്ക് കുതിക്കുന്ന സെപ്‌റ്റോ, പ്രവര്‍ത്തനച്ചെലവുകളില്‍ ഗണ്യമായ കുറവാണ് വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഒരു ഓര്‍ഡറിന് 200 രൂപയായിരുന്ന ചെലവ് ഇപ്പോള്‍ 120 രൂപയായി കുറഞ്ഞു. അടുത്ത നാല് മുതല്‍ അഞ്ച് വരെ പാദങ്ങള്‍ക്കുള്ളില്‍ ബിസിനസ്സ് പൂര്‍ണ്ണമായും ലാഭകരമായ ‘ബ്രേക്ക്-ഈവന്‍’ നിലയില്‍ എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

വ്യത്യസ്തമായൊരു റിപ്പോര്‍ട്ടിംഗ് രീതിയുമായാണ് സെപ്‌റ്റോ വിപണിയിലേക്ക് എത്തുന്നത്. പരമ്പരാഗതമായ നെറ്റ് ഓര്‍ഡര്‍ മൂല്യത്തിന് (എന്‍ഒവി) പകരം, കമ്പനിയുടെ യഥാര്‍ത്ഥ വരുമാനത്തെ പ്രതിഫലിപ്പിക്കുന്ന നെറ്റ് റിയലൈസബിള്‍ വാല്യൂ (എന്‍ആര്‍വി) എന്ന മെട്രിക്കില്‍ സെപ്‌റ്റോ ശ്രദ്ധ കേന്ദ്രീകരിക്കും.

കമ്മീഷനുകള്‍ക്കും സേവന ഫീസിനും പുറമെ പരസ്യ വരുമാനത്തെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നത് നിക്ഷേപകര്‍ക്ക് കമ്പനിയുടെ ധനസമ്പാദനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കും.

ഈ വര്‍ഷത്തെ ഏറ്റവും വലിയ പബ്ലിക് ഓഫറുകളില്‍ ഒന്നാകുമിതെന്ന് പ്രതീക്ഷിക്കുന്ന ഈ ഐപിഒ, ക്വിക്ക് കൊമേഴ്സ് മേഖലയിലെ കമ്പനികളെ വിലയിരുത്തുന്നതില്‍ നിക്ഷേപകര്‍ക്ക് ഒരു പുതിയ മാനദണ്ഡമായി മാറും.

X
Top